മനാമ: സ്വദേശി കര്‍ഷകരെ പ്രോത്സാഹിപ്പിക്കാൻ നടപടി സ്വീകരിക്കുമെന്ന് പൊതുമരാമത ്ത്, മുനിസിപ്പൽ, നഗരാസൂത്രണ കാര്യ മന്ത്രാലയത്തിലെ കാര്‍ഷിക സമുദ്ര സമ്പദ് വിഭാഗം അണ് ടര്‍ സെക്രട്ടറി ഡോ. നബീല്‍ മുഹമ്മദ് അബുല്‍ ഫത്ഹ് വ്യക്തമാക്കി. സ്വദേശി കാര്‍ഷിക ഉല്പ ന്നങ്ങള്ക്ക് വിപണി കണ്ടെത്തുന്നതിന് പ്രത്യേക ശ്രമങ്ങള്‍ നടന്നുകൊണ്ടിരിക്കുന്നു.
മന്ത്രി ഇസാം ബിന്‍ അബ്ദുല്ല അല്‍ ഖലഫിെൻറ നിര്‍ദേശമനുസരിച്ച് സ്വദേശി കര്‍ഷകരുടെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനുള്ള ശ്രമങ്ങളും ശക്തമാക്കിയിട്ടുണ്ട്.ബഹ്റൈനി കര്‍ഷകര്‍ രാജ്യത്തിെൻറ ഭക്ഷ്യ സ്വയംപര്യാപ്തതക്കു വേണ്ടി നിര്‍വഹിച്ചു കൊണ്ടിരിക്കുന്ന പങ്ക് അദ്ദേഹം അനുസ്മരിച്ചു. പച്ചക്കറി മാര്‍ക്കറ്റില്‍ ബഹ്റൈന്‍ ഉല്പന്നങ്ങള്ക്ക് ആവശ്യക്കാര്‍ വര്‍ധിച്ചിട്ടുണ്ട്.
ഉപഭോക്താക്കള്‍ക്ക് സ്വദേശി ഉല്പന്നങ്ങളും വാങ്ങാനുള്ള പ്രചോദനം ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പ്രാദേശിക മാര്‍ക്കറ്റിനെ സജീവമാക്കുന്നതിൽ കര്‍ഷകര്‍ പങ്ക് വഹിക്കുന്നുണ്ട്.189 കര്‍ഷകരില്‍ നിന്നായി ഈ സീസണില്‍ 12,365 ടണ്‍ ഭക്ഷ്യ വസ്തുക്കള്‍ മാര്‍ക്കറ്റില്‍ വിറ്റഴിച്ചിട്ടുണ്ട്. തക്കാളി, കുക്കുംബര്‍, പച്ചമുളക്, സലാഡ് ഇലകള്‍ തുടങ്ങിയവയാണ് അധികവും ഉല്പാദിപ്പിക്കുന്നത്. ഏപ്രില്‍ ഒന്നിന് മാത്രം 49 ടണ്‍ പച്ചക്കറികളും ഇല വര്‍ഗങ്ങളും സ്വദേശി കര്‍ഷകരില്‍ നിന്നും സംഭരിക്കാന്‍ സാധിച്ചതായും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.