മനാമ: കോവിഡ്-19 രോഗബാധ തുടങ്ങിയതിനുശേഷം വിദേശത്തുനിന്ന് 1200 ബഹ്റൈൻ പൗരന്മാരെ ത ിരിച്ചെത്തിച്ചു. വിദേശകാര്യ മന്ത്രാലയം അണ്ടർ സെക്രട്ടറി ഡോ. ശൈഖ റാണ ബിൻത് ഇൗസ ബിൻ ദ ൈജ് ആൽ ഖലീഫയാണ് ചാനൽ അഭിമുഖത്തിൽ ഇക്കാര്യം അറിയിച്ചത്. കോവിഡ് പ്രതിരോധപ്രവർത്തനങ്ങൾക്കുള്ള നാഷനൽ ടാസ്ക് ഫോഴ്സിെൻറ പ്രവർത്തനങ്ങളെ അവർ അഭിനന്ദിച്ചു. വിദേശ രാജ്യങ്ങളിലുള്ള ബഹ്റൈൻ പൗരന്മാരുടെ കണെക്കടുക്കുന്നതിനും തിരിച്ചെത്തിക്കുന്നതിനും വിവിധ ഡയറക്ടറേറ്റുകളും എംബസികളുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നുണ്ട്.
ചൈനയിലുള്ള ബഹ്റൈനി വിദ്യാർഥികളെയും ഇറാൻ, ഇറാഖ്, മൊറോക്കോ, ജോർഡൻ, ജി.സി.സി എന്നിവിടങ്ങളിലും മറ്റു രാജ്യങ്ങളിലും കഴിയുന്ന പൗരന്മാരെയും തിരിച്ചെത്തിക്കും. ആരോഗ്യ മന്ത്രാലയം, നാഷനൽ ടാസ്ക് ഫോഴ്സ് എന്നിവയുമായി സഹകരിച്ചാണ് വിദേശകാര്യ മന്ത്രാലയം ബഹ്റൈനികളെ തിരിച്ചെത്തിക്കുന്നതിനുളള നടപടി സ്വീകരിക്കുന്നത്. മാർച്ച് 29ന് പാർലമെൻറ് അംഗങ്ങളുമായി നടത്തിയ ചർച്ചയിലാണ് തിരിച്ചെത്തിക്കുന്നതിനുള്ള വിശദമായ പദ്ധതി സർക്കാർ പ്രഖ്യാപിച്ചത്. കോവിഡ് തടയുന്നതിന് ബഹ്റൈൻ സ്വീകരിച്ച നടപടികളെ ലോകാരോഗ്യ സംഘടന പ്രശംസിച്ചതായും അവർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.