മനാമ: ഇറാനിൽ കുടുങ്ങിയ കൂടുതൽ ബഹ്റൈനികളെ തിരിച്ചെത്തിച്ചു. ഗൾഫ് എയർ വിമാനത്തിലാണ് ഇവരെ തിരിച്ചുകൊണ്ടുവന്നത്. മറ്റ് വിദേശരാജ്യങ്ങളിൽനിന്നും ഗൾഫ് എയർ വിമാനത്തിൽ ബഹ്റൈൻ സ്വദേശികളെ കൊണ്ടുവരുന്നുണ്ട്. യു.എ.ഇ, ഒമാൻ, ജോർദാൻ, ഇൗജിപ്ത്, തുർക്കി എന്നിവിടങ്ങളിൽനിന്ന് ഇതിനകം പൗരന്മാരെ തിരിച്ചുകൊണ്ടുവന്നു. ബഹ്റൈൻ ആവിഷ്കരിച്ച അന്താരാഷ്ട്ര കോവിഡ് പുനരധിവാസ പദ്ധതി പ്രകാരമാണിത്.
കൂടുതൽ ഗുരുതരമായി കോവിഡ് ബാധിച്ച രാജ്യങ്ങളിൽനിന്നുള്ളവരെയാണ് ആദ്യം കൊണ്ടുവരുന്നത്. ഇറാനിൽനിന്നാണ് ഏറ്റവുമധികം ൈഫ്ലറ്റുകൾ എത്തിയത്. തിരിച്ചുവരാൻ ആഗ്രഹിക്കുന്ന ബഹ്റൈനികൾ വിദേശകാര്യ മന്ത്രാലയവുമായോ അതത് രാജ്യങ്ങളിലെ ബഹ്റൈൻ എംബസിയുമായോ ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്യണമെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.