മനാമ: സ്വകാര്യ മേഖലയിലെ തൊഴിൽ സ്ഥലങ്ങളിൽ എല്ലാവരും നിർബന്ധമായും മാസ്ക് ധരി ക്കണമെന്ന് നിർദേശിച്ച് തൊഴിൽ, സാമൂഹിക വികസന മന്ത്രാലയം സർക്കുലർ പുറത്തിറക്കി. തൊഴിൽ ഉടമകൾ ജീവനക്കാർക്ക് മാസ്ക്കുകൾ ലഭ്യമാക്കുകയും എല്ലാവരും ധരിക്കുന്നു ണ്ടെന്ന് ഉറപ്പാക്കുകയും വേണം. മാസ്ക് ധരിക്കാതെ ആരും എത്തുന്നില്ലെന്ന് തൊഴിലുടമകൾ ഉറപ്പുവരുത്തണം. സ്വകാര്യ മേഖലയിലെ എല്ലാ കമ്പനികൾക്കും സ്ഥാപനങ്ങൾക്കുമായാണ് സർക്കുലർ പുറപ്പെടുവിച്ചത്. ആരോഗ്യമന്ത്രാലയം നൽകിയിട്ടുള്ള മുൻകരുതൽ നിർദേശങ്ങൾ കർശനമായി പാലിക്കണമെന്ന് സർക്കുലർ ഒാർമിപ്പിക്കുന്നു.
തൊഴിൽ സ്ഥലങ്ങളും തൊഴിലാളികളുടെ താമസസ്ഥലങ്ങളും കോവിഡ് മുക്തമെന്ന് ഉറപ്പുവരുത്താനും നടപടി സ്വീകരിക്കണം. തൊഴിലാളികൾ ജോലിക്കെത്തുേമ്പാഴും ഇടക്ക് പുറത്തിറങ്ങുേമ്പാഴും ജോലി കഴിഞ്ഞ് പോകുേമ്പാഴും ഒാരോരുത്തരുടെയും ശരീരോഷ്മാവ് പരിശോധിക്കണം. ഉയർന്ന ശരീരോഷ്മാവ് കണ്ടാൽ തൊഴിലാളിയെ മറ്റൊരു സ്ഥലത്തേക്ക് മാറ്റി 444 എന്ന നമ്പറിൽ വിവരം അറിയിക്കണം. തൊഴിൽ സ്ഥലങ്ങളിലും വിശ്രമമുറികളിലും കാത്തിരിപ്പ് മുറികളിലും ഡ്രെസിങ് മുറികളിലും ആളുകളുടെ എണ്ണം കുറക്കണം.
തൊഴിലാളികളെ കൊണ്ടുവരാനും തിരിച്ചുകൊണ്ടുപോകാനും ഉപയോഗിക്കുന്ന വാഹനങ്ങളിലും ആളുകളുടെ എണ്ണം നിയന്ത്രിക്കണം. അമ്മമാർക്കും മറ്റു ജീവനക്കാർക്കും വീട്ടിലിരുന്ന് ജോലിചെയ്യാനുള്ള അവസരം പരമാവധി ഒരുക്കണം. തൊഴിലിടങ്ങളിൽ തൊഴിലാളികൾ തമ്മിൽ രണ്ട് മീറ്ററെങ്കിലും അകലം പാലിക്കണം. താമസസ്ഥലത്ത് ഒാരോ തൊഴിലാളിക്കും നാല് ചതുരശ്ര മീറ്റർ എങ്കിലും സ്വകാര്യ ഇടം ഉണ്ടായിരിക്കണം. തൊഴിലാളികൾ പരസ്പരം സന്ദർശിക്കുന്നത് വിലക്കാൻ തൊഴിലുടമകൾ നടപടി സ്വീകരിക്കണം. 50ലധികം ജീവനക്കാരുള്ള സ്ഥാപനങ്ങളിൽ ചുരുങ്ങിയത് 10 ശതമാനം പേരെ െഎസൊലേഷനിൽ പാർപ്പിക്കാൻ സൗകര്യമുള്ള കെട്ടിടം കണ്ടെത്തിയിരിക്കണമെന്നും സർക്കുലറിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.