മനാമ: കോവിഡ് വ്യാപനത്തിെൻറ പശ്ചാത്തലത്തിൽ രാജാവ് ഹമദ് ബിൻ ഇൗസ ആൽ ഖലീഫയുടെ ഉത ്തരവ് പ്രകാരം ജയിൽമോചിതരായ ഇന്ത്യക്കാർ നാട്ടിൽ പോകാനാകാതെ പ്രതിസന്ധിയിൽ. വിട ്ടയച്ചവരിൽ 54 ഇന്ത്യക്കാരാണ് അൽബയിലെ ഡിപോർേട്ടഷൻ കേന്ദ്രത്തിൽ കഴിയുന്നത്. ഇവ രിൽ നാൽപതോളം പേർ മലയാളികളാണ്. രാജ്യത്തെ നിലവിലെ സാഹചര്യം പരിഗണിച്ചാണ് 901 തടവുകാരെ മോചിപ്പിക്കാൻ ഹമദ് രാജാവ് മാർച്ച് 12ന് ഉത്തരവിട്ടത്. വിശദമായ പരിശോധനക്കുശേഷമാണ് മോചനത്തിന് അർഹരായ തടവുകാരെ തെരഞ്ഞെടുത്തത്.
ആറുമാസം മുതൽ അഞ്ചുവർഷം വരെ ശിക്ഷ അനുഭവിച്ചവർ ഇക്കൂട്ടത്തിലുണ്ട്. മാപ്പ് നൽകി വിട്ടയക്കാൻ തീരുമാനിച്ചതിനെത്തുടർന്ന് 10 വർഷത്തെ ശിക്ഷ ഒരു വർഷം മാത്രം അനുഭവിച്ച് പുറത്തിറങ്ങിയവരുമുണ്ട്. ഡിപോർേട്ടഷൻ കേന്ദ്രത്തിൽ കഴിയുന്നവരിൽ ഒന്നുരണ്ടു പേർ ഫ്ലക്സി വിസ എടുത്ത് പുറത്തിറങ്ങിയിട്ടുണ്ട്. ബാക്കിയുള്ളവർക്ക് നാട്ടിൽ എത്തണമെന്നാണ് ആഗ്രഹം. എല്ലാവരും 11 ദീനാർ അടച്ച് ഒൗട്ട്പാസ് എടുത്തിട്ടുണ്ട്.
ഭക്ഷണം, മരുന്ന് തുടങ്ങിയ അത്യാവശ്യ കാര്യങ്ങൾ ഡിപോർേട്ടഷൻ കേന്ദ്രത്തിൽ ഇവർക്ക് മുടക്കമില്ലാതെ ലഭിക്കുന്നുണ്ടെന്ന് സംഘത്തിലുള്ള പാലക്കാട് ഒറ്റപ്പാലം സ്വദേശി ഷഹീദ് ഗൾഫ് മാധ്യമത്തോട് പറഞ്ഞു. തങ്ങളുടെ വിഷയത്തിൽ ഇടപെടണമെന്നാവശ്യപ്പെട്ട് എല്ലാവരും ഒപ്പിട്ട നിവേദനം ഇന്ത്യൻ എംബസിക്ക് നൽകിയിട്ടുണ്ട്. ഇവർക്കാവശ്യമായ സോപ്പ്, തോർത്ത് തുടങ്ങിയ അത്യാവശ്യ വസ്തുക്കൾ രണ്ടാഴ്ച മുമ്പ് എത്തിച്ച് നൽകിയതായി ഇന്ത്യൻ കമ്യൂണിറ്റി റിലീഫ് ഫണ്ട് (െഎ.സി.ആർ.എഫ്) ചെയർമാൻ അരുൾദാസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.