മനാമ: ശനിയാഴ്ച രാത്രി 11 മണി കഴിഞ്ഞപ്പോഴാണ് പ്രവാസി കമീഷൻ അംഗം സുബൈർ കണ്ണൂരിെൻറ ഫോണിലേക്ക് പരിഭ്രാന്തിയോടെ ഒരു വിളിയെത്തിയത്. മനാമയിൽനിന്നുള്ള ഒരു ചെറുപ്പക് കാരനായിരുന്നു അത്. രണ്ട് ദിവസമായി തുടരുന്ന പനിയാണ് ആശങ്കക്ക് കാരണം. വീട്ടിൽ ഗർ ഭിണിയായ ഭാര്യയും മകനുമാണുള്ളത്. സ്വകാര്യ ആശുപത്രിയിൽ കാണിച്ചെങ്കിലും വീണ്ടും പനി വ ന്നതാണ് ആശങ്കയുണ്ടാക്കിയത്. ഇനി എന്താണ് ചെയ്യേണ്ടത് എന്ന് ചോദിച്ചാണ് അദ്ദേഹം വ ിളിച്ചത്.
വിളിച്ചയാളെ സമാധാനിപ്പിച്ച് 444 എന്ന നമ്പറിൽ ആരോഗ്യ വകുപ്പിനെ ബന്ധപ്പെടാൻ നിർദേശിച്ചു. അങ്ങനെ അയാൾ ആ നമ്പറിൽ ബന്ധപ്പെട്ടപ്പോൾ ഞായറാഴ്ച പരിശോനക്കുള്ള സമയം നിശ്ചയിച്ച് കിട്ടി. അതനുസരിച്ച് ബഹ്റൈൻ ഇൻറർനാഷനൽ എക്സിബിഷൻ ആൻഡ് കൺവെൻഷൻ സെൻററിലെ പരിശോധന കേന്ദ്രത്തിൽ ഞായറാഴ്ച പരിശോധന നടത്തി ഫലത്തിന് കാത്തിരിക്കുകയാണ്.
ഇങ്ങനെ നിരവധി പേരാണ് നോർക്ക കോവിഡ് ഹെൽപ് ഡെസ്കിലേക്കും ബഹ്റൈൻ കേരള സോഷ്യൽ ഫോറം, കെ.എം.സി.സി തുടങ്ങി വിവിധ സംഘടനകളുടെ ഹെൽപ് ലൈനുകളിലേക്കും സഹായത്തിനായി വിളിക്കുന്നത്.
കഴിഞ്ഞ ദിവസം മനാമയിൽ ഒരു മലയാളിക്ക് കോവിഡ് സ്ഥിരീകരിച്ചതിനെത്തുടർന്ന് അദ്ദേഹം താമസിച്ചിരുന്ന കെട്ടിടം പൊലീസെത്തി അടച്ചിട്ടിരിക്കുകയാണ്. മലയാളികൾ ഉൾപ്പെടെ നിരവധി പേരാണ് ഇവിടെ താമസിക്കുന്നത്. ഇവരും ആശങ്കയോടെ ഹെൽപ് ഡെസ്കുകളിലേക്ക് വിളിക്കുന്നുണ്ട്. ഭക്ഷണ കിറ്റുകൾക്കുവേണ്ടി വിളിക്കുന്ന നിരവധി പേരുണ്ട്. ശനിയാഴ്ച 27 കാളുകളാണ് നോർക്ക ഹെൽപ് ഡെസ്ക്കിലേക്ക് ഭക്ഷണത്തിനായി എത്തിയത്.
ബി.കെ.എസ്.എഫ്, വെൽകെയർ, െഎ.സി.എഫ്, ബഹ്റൈൻ പ്രതിഭ, െഎ.സി.ആർ.എഫ് തുടങ്ങിയ സംഘടനകളുടെ സഹായത്തോടെയാണ് ഇവർക്ക് കിറ്റുകൾ നൽകിയത്. എത്ര ആളുകൾ വിളിച്ചാലും സഹായ സന്നദ്ധരായി സാമൂഹിക പ്രവർത്തകർ രംഗത്തുണ്ടെന്നതാണ് പ്രയാസം അനുഭവിക്കുന്നവർക്കുള്ള ആശ്വാസം. ആകുലതയിൽ കഴിയുന്നവർക്ക് കൗൺസലിങ്ങിനും അവസരമൊരുക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.