മനാമ: മുഹ്‌സിൻ ഒരു അത്ഭുതമാവുകയാണ്. ദൈവത്തിെൻറ കരുണയും സുമനസ്സുകളുടെ സഹായവും വൈദ്യ സംഘത്തിെൻറ ആത്മ ാർഥ സേവനവും ഒത്തുചേർന്നപ്പോൾ സംഭവിച്ച വിസ്മയം. വിദഗ്ധ ചികിത്സക്കൊടുവിൽ എഴുന്നേറ്റ് നടക്കാൻ തുടങ്ങിയ മു ഹ്സിൻ ഒപ്പം നിന്നവർക്ക് നന്ദി പറഞ്ഞുകൊണ്ട് അയച്ച വീഡിയോ കഴിഞ്ഞ ദിവസം ലഭിച്ചതോടെ എല്ലാവരും ആവേശത്തിലാണ ്.
സ്പൈനൽ സ്ട്രോക്ക് സംഭവിച്ച് കഴുത്തിന് താഴെ ചലന ശേഷി നഷ്ടമായി കിങ് ഹമദ് യൂണിവേഴ്സിറ്റി ഹോസ്പിറ്റലിൽ ചികിത്സയിൽ കഴിഞ്ഞ തൃശൂർ ചാവക്കാട് സ്വദേശി മുഹ്‌സിൻ (20)ജീവിതത്തിലേക്ക് തിരിച്ചുനടക്കുേമ്പാൾ ബഹ്റൈനിലെ പ്രവാസ ലോകം ആനന്ദക്കണ്ണീർ ചൊരിയുകയാണ്. മുഹറഖിലെ ഒരു കഫറ്റീരിയയിൽ ജോലി ചെയ്ത് വരുേമ്പാഴാണ് മുഹ്‌സിനെ ആഘാതം തളർത്തിയത്. തുടർന്ന് നാളുകളോളം കിങ് ഹമദ് യൂണിവേഴ്സിറ്റി ഹോസ്പിറ്റലിൽ ചികിത്സയിൽ കഴിഞ്ഞു. ബഹ്റൈനിലെ സാമൂഹിക പ്രവർത്തകരുടെ നേതൃത്വത്തിൽ മുഹ്‌സിൻ ചികിത്സാ സഹായ കമ്മിറ്റി രൂപവത്കരിച്ചാണ് ചികിത്സക്ക് നേതൃത്വം കൊടുത്തത്. മുഹ്സിെൻറ സങ്കട കഥ അറിഞ്ഞ് സാമ്പത്തികമായും മറ്റ് രീതിയിലും സഹായിക്കാൻ നിരവധി പേർ തയ്യാറായി വന്നു.
തുടർന്ന് ഫെബ്രുവരിയിലാണ് വിദഗ്ധ ചികിത്സക്ക് തിരുവനന്തപുരം മെഡിക്കൽ കോളജിലേക്ക് മാറ്റിയത്. അവിടെ ന്യൂറോ വിഭാഗം മേധാവിയായ ഡോ. തോമസ് െഎപ്പിെൻറ നേതൃത്വത്തിലുള്ള എട്ടംഗ മെഡിക്കൽ സംഘമാണ് ചികിത്സ നടത്തിയത്. സ്പൈനൽ കോഡിലെ േബ്ലാക്ക് ആണ് മുഹ്‌സിനെ ബാധിച്ചതെന്ന് പരിശോധനയിൽ വ്യക്തമായി. ചലന ശേഷി വീണ്ടെടുക്കാൻ രക്തത്തിലെ പ്ലാസ്മ പൂർണ്ണമായി മാറ്റിവെക്കുകയായിരുന്നു പരിഹാരം. തുടർന്ന് ദിവസങ്ങളോളമെടുത്ത് രക്തം പൂർണ്ണമായി മാറ്റി പുതിയ രക്തം കയറ്റി. 28 പേരാണ് ഇതിനായി രക്തം നൽകിയത്.
വിദഗ്ധ ചികിത്സക്കൊടുവിൽ കൈയും തലയും ഉയർത്താൻ മുഹ്സിന് കഴിഞ്ഞു. ചികിത്സയുടെ രണ്ടാം ഘട്ടമായി ഫിസിയോ തെറാപ്പിയാണ് നിർദേശിച്ചത്. ഇതിനായി തൃശൂരിലെ ദയ ആശുപത്രിയിലേക്ക് മുഹ്‌സിനെ മാറ്റി. വിദഗ്ധ ചികിത്സയുടെയും ഫിസിയോ തെറാപ്പിയുടെയും ഫലമായി മുഹ്‌സിൻ ആദ്യം ചെറുതായി എഴുന്നേറ്റിരുന്നു. പിന്നീട് പിടിച്ചുനടന്നു. ഇപ്പോൾ സ്വന്തമായി എഴുന്നേറ്റിരിക്കാനും നടക്കാനുമായി. ടോയ്ലറ്റിൽ പോകുന്നതും ഒറ്റക്കാണ്. വലതുകൈയ്യും വലതു കാലും പൂർണ്ണമായ ചലന ശേഷി വീണ്ടെടുക്കാനുണ്ട്. നാട്ടിൽ മുഹ്സിെൻറ ചികിത്സക്ക് സുലൈമു വലിയകത്ത്, മൊയ്തു ചാവക്കാട് എന്നിവരാണ് നേതൃത്വം നൽകിയത്.
മുഹ്സിെൻറ കുടുംബത്തിന് സ്വന്തമായി വീട് നിർമിച്ച് നൽകാനും വാഗ്ദാനം ലഭിച്ചിരുന്നു. എന്നാൽ, കോവിഡിെൻറ പശ്ചാത്തലത്തിൽ നിർമാണം നടത്താനാകാത്ത സ്ഥിതിയാണ്. അതിനാൽ, മുഹ്‌സിനെ ഡിസ്ചാർജ് ചെയ്താൽ വാടക വീട്ടിലേക്ക് കൊണ്ടുപോകാനാണ് ചികിത്സാ സഹായ കമ്മിറ്റിയുടെ തീരുമാനം. കമ്മിറ്റിയാണ് ഇതിെൻറ മുഴുവൻ പ്രവർത്തനങ്ങളും നടത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.