ബി.എം.സി ശ്രാവണ മഹോത്സവം സമാപിച്ചു

മനാമ: ഓണാഘോഷങ്ങളുടെ ഭാഗമായി ബി.എം.സി സംഘടിപ്പിച്ച 'ശ്രാവണ മഹോത്സവം 2022' സമാപിച്ചു. ബി.എം.സി നിർമിക്കുന്ന 'അനക്ക് എന്തിന്റെ കേടാ' സിനിമയുടെ ടൈറ്റിൽ പ്രകാശനവും ഇതോടനുബന്ധിച്ച് നടന്നു. പ്രശസ്ത മലയാള ചലച്ചിത്ര, നാടക നടൻ ശിവജി ഗുരുവായൂർ, സിനിമയുടെ സംവിധായകൻ ഷമീർ ഭരതന്നൂർ, നിർമാതാവും ബി.എം.സി ചെയർമാനുമായ ഫ്രാൻസിസ് കൈതാരത്ത്, ബി.എം.സി ഫിലിം സൊസൈറ്റി പ്രോജക്ട് ഡയറക്ടർമാരായ പ്രകാശ് വടകര, ജയ മേനോൻ, ശ്രാവണ മഹോത്സവ കമ്മിറ്റി ചെയർമാൻ ഡോ. പി.വി. ചെറിയാൻ, ഫിലിം സൊസൈറ്റി കോഓഡിനേറ്റർ അൻവർ നിലമ്പൂർ എന്നിവർ ചേർന്നാണ് പോസ്റ്റർ പ്രകാശനം ചെയ്തത്. മലയാള സിനിമയിലെ പ്രമുഖ താരങ്ങളും ബഹ്റൈനിൽനിന്നുൾപ്പെടെയുള്ള പുതുമുഖ നടീ നടന്മാരും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക മേഖലകളിലെ നിരവധി പേർ പങ്കെടുത്ത ചടങ്ങിൽ വിനോദ് നാരായണനും മനിഷ സന്തോഷും അവതാരകരായിരുന്നു. 

Tags:    
News Summary - BMC concludes Shravana Mahotsavam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.