മനാമ: 65 കിലോഗ്രാം ഹഷീഷ് കടത്തിയതിെൻറ പേരില്‍ പിടിയിലായ പ്രതികള്‍ക്ക് വധ ശിക്ഷ നല്‍കുന്നതിനെതിരെ നല്‍കിയ ഹര ജിയില്‍ റിവിഷന്‍ കോടതി വാദം കേള്‍ക്കുകയും നേരത്തെയുള്ള ശിക്ഷ ശരിവെക്കുകയും ചെയ്തു. ഇറാനില്‍ നിന്നുള്ളയാളുടെ സഹായത്തോടെയാണ് പ്രതികള്‍ മയക്കുമരുന്ന് കച്ചവടത്തിനായി ഇവ സൂക്ഷിച്ചിരുന്നത്. രഹസ്യ വിവരത്തിെൻറ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തില്‍ പ്രതികള്‍ വലയിലാവുകയായിരുന്നു. ഒന്നാം ക്രിമിനല്‍ കോടതി ഇവര്‍ക്ക് വധശിക്ഷ വിധിച്ചിരുന്നു. കൂടാതെ 10,000 ദിനാര്‍ഴ വീതം പിഴയും നല്‍കണമെന്നായിരുന്നു വിധി. ജൂലൈ 24 നാണ് വധശിക്ഷ നടപ്പാക്കാന്‍ ഉത്തരവിട്ടിട്ടുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.