മനാമ: പ്രത്യേക പരിഗണന ആവശ്യമുള്ള കുട്ടികൾക്കായി വിദ്യാഭ്യാസ മന്ത്രാലയം ആവിഷ്കരിച്ച പദ്ധതിയുടെ ആദ്യഘട്ടം മന്ത്രി ഡോ.മാജിദ്ബിൻ അലി അൽ നുെഎമി ഉദ്ഘാടനം ചെയ്തു. ഇത് 35 സക്ൂളുകളിലാണ് നടപ്പാക്കുക. പഠനത്തിൽ ഭിന്നശേഷിക്കാരായ കുട്ടികളുടെ അധ്യനയത്തിനായി സാേങ്കതിക വിദ്യ ഉപയോഗപ്പെടുത്തുന്ന പദ്ധതിയുടെ രണ്ടാം ഘട്ടം 64 സ്കൂളുകളിൽ നടപ്പാക്കും. ബുസൈത്തീൻ പ്രൈമറി ഗേൾസ് സ്കൂളിൽ ചടങ്ങ് നടന്നു. മന്ത്രാലയ പ്രതിനിധികൾ, റിഹാബിലിറ്റേഷൻ സെൻറർ പ്രതിനിധികൾ, അധ്യാപകർ, രക്ഷിതാക്കൾ തുടങ്ങിയവർ സംബന്ധിച്ചു. എല്ലാ വിഭാഗം വിദ്യാർഥികൾക്കും രാജ്യം വിദ്യാഭ്യാസ സൗകര്യം ഒരുക്കുമെന്ന് മന്ത്രി പറഞ്ഞു. ഇക്കാര്യത്തിൽ രാജാവ് ഹമദ് ബിൻ ഇൗസ ആൽ ഖലീഫയുടെ വ്യക്തമായ നിർദേശമുണ്ട്. അന്താരാഷ്ട്ര നിലവാരമുള്ള പദ്ധതികളാണ് പ്രത്യേക പരിഗണന വേണ്ട കുട്ടികൾക്കായി നടപ്പാക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.