ക്രിസ്മസ് നൽകുന്നത് സ്നേഹത്തിെൻറ സന്ദേശം

സ്വർഗത്തിൽനിന്ന് ഭൂമിക്ക് ലഭിച്ച സമാധാന സന്ദേശം. ലോ കത്തിെൻറ പാപ രക്ഷക്കായുള്ള യേശുവിെൻറ തിരുപിറവ ിയുടെ ഒാർമ ദിവസമാണ് ക്രിസ്മസ്. മുമ്പ് നടന്ന ഒരു ചരിത്ര സംഭവത്തിെൻറ ഒാർമ പുതുക്കാൻ മാത്രമല്ല ക്രിസ്മ സ് ആഘോഷിക്കുന്നത്. അത് ഇന്നും ജീവിക്കുന്ന ക്രിസ്തുവിെൻറ ജനന തിരുനാൾ കൂടിയാണ്. അതുതന്നെയാണ് ക്രിസ് മസിനെ വ്യത്യസ്തമാക്കുന്നതും.
ക്രിസ്തുവിെൻറ ജനനം ദൈവത്തിന് മനുഷ്യനോടുള്ള കുറേ മനോഭാവങ്ങളുടെ വെളി പ്പെടൽ കൂടിയായിരുന്നു. അനേകം രാജകുമാരികളും രാജകൊട്ടാരങ്ങളും ഉണ്ടായിരുന്നിട്ടും ദൈവം തെൻറ പുത്രനെ തെരഞ്ഞെടുത്തത് കേവലം സാധാരണ പശ്ചാത്തലത്തിൽ നിന്നാണ്. അപ്പോൾ ഇൗ ജനനം ലോകത്തോട് വിളിച്ചുപറയുകയാണ് നമ്മുടെ കർത്താവ് ഭവനം ഇല്ലാത്തവരോടും ബലഹീന രോടും പ്രതാപവും പ്രശസ്തിയും ഇല്ലാത്തവരോ ടുമൊപ്പം പാർക്കാൻ ഇഷ്ടപ്പെടുന്നവനാണെന്ന്.
ക്രിസ്തുവിെൻറ ജനന വാർത്ത ആദ്യം അറിയിക്കപ്പെട്ടത് ആട്ടിടയൻമാരോടായിരുന്നു. ആ കാലങ്ങളിൽ ലോകം യാതൊരു വിലയും കൊടുക്കാത്ത, ആടുകളുമായി അലഞ്ഞുനടക്കുന്ന, ഏതെങ്കിലും കാട്ടുമൃഗങ്ങളുടെയോ കൊള്ള സംഘങ്ങളുടെ കൈയാലോ തീരാവുന്ന ജീവിതങ്ങൾ. മറ്റ് ജീവികൾക്കായി കാവൽ നിൽക്കുന്നവർ. ക്രിസ്തുവിെൻറ ജനനം അവർക്കുള്ള അംഗീകാരം കൂടിയായിരുന്നു. തങ്ങൾ നേടിയ ജ്ഞാനത്തിലൂടെ ദൈവത്തെ കാണാൻ തുനിഞ്ഞിറങ്ങിയവർക്കും ആ അറിയിപ്പുണ്ടായി . അവർ ജ്ഞാനത്തിൽനിന്ന് ക്രിസ്തുവിെൻറ അടയാളം കണ്ടപ്പോൾ കാര്യങ്ങൾ തിരിച്ചറിഞ്ഞു. ദൈവത്തെ അന്വേഷിച്ചവർക്കുള്ള അംഗീകാരമായിരുന്നു ക്രിസ്തുവിെൻറ ജനനം.
ക്രിസ്തുവിെൻറ ജനനം ലോകത്തിെൻറ രീതികളെയും കാഴ്ചപ്പാടുകളെയും മാറ്റിമറിക്കുന്നതായിരുന്നു. എല്ലാറ്റിെൻറയും ഉടയവനായിട്ടുപോലും ഒന്നും ഇല്ലാത്തവനായി വന്ന് ലോകം കീഴടക്കിയവനാണ് ക്രിസ്തു. സ്നേഹംമാത്രം അദ്ദേഹം ആയുധമായി കരുതി. രണ്ടായിരത്തിൽ അധികം വർഷങ്ങൾക്ക് ശേഷവും ജനന തിരുന്നാൾ നൽകുന്ന സന്ദേശവും അതുതന്നെയാണ്^ ‘ദൈവം ലോകത്തെ സ്നേഹിക്കുന്നു’.
എല്ലാ സഹോദരങ്ങൾക്കും സ്നേഹവും സമാധാനവും നിറഞ്ഞ ക്രിസ്മസ് ^പുതുവത്സരാശമസകൾ.

Tags:    
News Summary - Christmas Message, Bahrain news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.