മനാമ: അടുത്ത ജൂൺ മുതൽ ഫൈവ് ജി സേവനം ഒരുക്കാൻ ബഹ്റൈൻ തയാറെടുക്കുന്നു. ഗതാഗത, ടെല ികമ്യൂണിക്കേഷൻസ് മന്ത്രി കമാൽ അഹ്മദ് ആണ് ഇക്കാര്യം വ്യക്തമാക്കിയത്. ലോകത്തുത ന്നെ ഫൈവ് ജി സേവനം ലഭ്യമാക്കുന്ന ചുരുക്കം രാജ്യങ്ങളാണുള്ളത്. ആ പട്ടികയിലേക്ക് ബഹ ്റൈനും ഇടംപിടിക്കുകയാണ്. പദ്ധതി നടപ്പാക്കാനുള്ള തയാറെടുപ്പുകൾ പൂർത്തിയായതായി മന്ത്രി വ്യക്തമാക്കി. ലൈസൻസിങ്, സ്പെക്ട്രം തുടങ്ങിയവ അനുവദിക്കുന്ന നടപടികൾ ഏപ്രിൽ ആദ്യവാരം തന്നെ ടെലികമ്യൂണിക്കേഷൻസ് റെഗുലേറ്ററി അതോറിറ്റി (ടി.ആർ.എ) നേതൃത്വത്തിൽ തുടങ്ങും.
രാജ്യത്തെ മൊബൈൽ സേവന ദാതാക്കൾ പദ്ധതി നടപ്പാക്കാൻ ആവശ്യമായ അടിസ്ഥാന സൗകര്യ വികസന പ്രക്രിയ തുടങ്ങിയിട്ടുണ്ട്. ‘ബഹ്റൈൻ വിഷൻ-2030’ പദ്ധതിക്ക് അനുസൃതമായുള്ള നവീന നയങ്ങൾ രൂപവത്കരിക്കണമെന്ന കിരീടാവകാശിയും ഒന്നാം ഉപപ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫയുടെ നിർദേശങ്ങൾക്കനുസൃതമായാണ് ടെലികോം രംഗത്തെ പുതിയ നടപടികളെന്ന് മന്ത്രി വ്യക്തമാക്കി.
പുതുസാേങ്കതിക വിദ്യ എന്നും സ്വീകരിച്ച രാജ്യമാണ് ബഹ്റൈൻ എന്നും മന്ത്രി പറഞ്ഞു. ഇതിനായി ‘ട്രാ’, ദേശീയ സ്പെക്ട്രം സ്ട്രാറ്റജി ആൻഡ് കോഒാപറേഷൻ കമ്മിറ്റി തുടങ്ങിയ വിവിധ ഏജൻസികൾ എല്ലാ സഹകരണവും ഉറപ്പാക്കുന്നുണ്ട്. ടെലികമ്യൂണിക്കേഷൻ, വിവര സാേങ്കതിക മേഖലയിൽ തന്നെ മുൻനിരയിലാണ് ബഹ്റൈൻ. ഫൈവ് ജി സാേങ്കതിക വിദ്യ ഫലപ്രദമായി നടപ്പാക്കാനുള്ള പരീക്ഷണങ്ങൾ കഴിഞ്ഞ ജൂണിൽ നടത്തിയിരുന്നു. ഇത് വിജയകരമായിരുന്നു. നവീന സാേങ്കതികത ഉപയോഗിക്കാൻ പ്രാപ്തിയുള്ള ഹാൻറ്സെറ്റുകൾ വിപണിയിൽ എത്തുന്നതോടെ ഫൈവ് ജി ലഭ്യമാക്കാനാകുമെന്ന പ്രതീക്ഷയിലാണ് രാജ്യത്തെ എല്ലാ മൊബൈൽ സേവന ദാതാക്കളും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.