മനാമ: ലോകം ഉറ്റുനോക്കുന്ന കാറോട്ട മത്സരമായ ബഹ്റൈൻ ‘ഫോര്‍മുല വണ്‍ ’ഇന്നുമുതൽ ഇൻ റര്നാഷനല് സര്‍ക്യൂട്ടില്‍ നടക്കും. മത്സരം മാർച്ച് 31 ന് സമാപിക്കും. ലോകത്തിെൻറ വിവി ധ ഭാഗങ്ങളിൽനിന്ന് മത്സരാർഥികളും നിരവധി കാറോട്ടപ്രേമികളും എത്തിയിട്ടുണ്ട്. മത ്സരത്തിനായി ഇൻറർനാഷനൽ സര്‍ക്യൂട് പൂർണമായും സജ്ജമായെന്ന് അധികൃതർ അറിയിച്ചു. കഴിഞ്ഞ വർഷത്തേക്കാൾ ഇത്തവണ കാഴ്ചക്കാരുടെ എണ്ണത്തിൽ വർധന ഉണ്ടായിട്ടുണ്ട്. അതുപോലെ മൂന്ന്ദിവസത്തെ പതിവ് മത്സരം ഇൗ വർഷം മുതൽ നാലുദിവസമാക്കിയിട്ടുണ്ട്. ഫോര്‍മുല വണ്ണിനായി എത്തുന്ന മത്സരാർഥികൾക്കും കാണികൾക്കും വിമാനത്താവളത്തിൽ എല്ലാവിധ സൗകര്യങ്ങളും നടപ്പാക്കിയിട്ടുണ്ട്. ഇവർക്കായി അതിവേഗത്തിലുള്ള കാർഗോ സംവിധാനമാണ് ഏർപ്പെടുത്തിയത്.
മത്സരം വീക്ഷിക്കാൻ എത്തുന്നവരടക്കമുള്ളവരുടെ സുരക്ഷ ഉറപ്പാക്കാനാവശ്യമായ നടപടികള്‍ക്ക് ഏറ്റവും മികച്ച സംവിധാനങ്ങളാണുള്ളത്. ട്രാഫിക് ഡയറക്ടറേറ്റും ഇതര സര്‍ക്കാര്‍ സംവിധാനങ്ങളുമായി സഹകരിച്ചാണ് ഇതിനായുള്ള പ്രവര്‍ത്തനം ഏകോപിപ്പിച്ചത്. ദക്ഷിണ മേഖല ഗവര്‍ണര്‍ ശൈഖ് ഖലീഫ ബിന്‍ അലി ബിന്‍ ഖലീഫ ആല് ഖലീഫ, ദക്ഷിണ മേഖല പൊലീസ് ഡയറക്ടര്‍ ബ്രിഗേഡിയര്‍ ഹമദ് ബിന്‍ ഹുവൈല്‍ അല്‍ മരി, വിവിധ പൊലീസ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് ഇതിനായി നടപടികൾ സ്വീകരിച്ചത്. ഇൻറര്‍നാഷനല്‍ സര്‍ക്യൂട്ടിലേക്കുള്ള റോഡുകൾ അധികൃതരുടെ പ്രത്യേക നിരീക്ഷണത്തിലായിരിക്കും. കാര്യങ്ങൾ വിലയിരുത്താൻ ദക്ഷിണ മേഖല മുനിസിപ്പല്‍ ഡയറക്ടര്‍ ആസിം അബ്ദുല്ലത്തീഫ് അബ്ദുല്ലയും സംഘവും കഴിഞ്ഞദിവസം പരിശോധന നടത്തി. ഫോർമുല വൺ ആരംഭിക്കുന്നത് കണക്കിലെടുത്ത് റോഡുകളുടെയും പാര്‍ക്കുകളുടെയും ശുചിത്വം നിലനിര്‍ത്തുന്നതിനും നിയമം ലംഘിച്ച് സ്ഥാപിക്കുന്ന പരസ്യങ്ങള്‍ നീക്കുന്നതിനും നടപടിയെടുത്തിരുന്നു.
സര്‍ക്യൂട്ടിലേക്ക് എത്തുന്ന ‘ഗള്‍ഫ് ബേ’ റോഡിെൻറ ശുചീകരണ പ്രവര്‍ത്തനം നിരീക്ഷിക്കാൻ പ്രത്യേക യന്ത്രങ്ങൾ സ്ഥാപിച്ചിട്ടുണ്ട്. സര്‍ക്യൂട്ടിന് സമീപമുള്ള റോഡുകളും പാര്‍ക്കുകളും അലങ്കരിക്കുകയും ഹരിതവത്കരണം നടത്തുകയും ചെയ്തു. 138 വൃക്ഷങ്ങളും 527 ഈന്തപ്പനകളും വൈദ്യതി ദീപത്താല്‍ അലങ്കരിച്ചതിനൊപ്പം സല്ലാഖ് ഹൈവെ, ശൈഖ് സല്മാന് ഹൈവെ, മുഅസ്കര്‍ റോഡ് എന്നിവയുടെ പാര്‍ശ്വങ്ങളിലുള്ള ഈന്തപ്പനകള്‍ മോടിപിടിപ്പിക്കുകയും ചെയ്തു. കൂടാതെ റോഡിെൻറ ഇരു പാര്‍ശ്വങ്ങളിലും പൂച്ചെടികള്‍ വെച്ചുപിടിപ്പിച്ചു. ഫോർമുല വണ്ണിെൻറ ഭാഗമായി ഇൗ വർഷം മുതൽ വിവിധ വിനോദപരിപാടികളും സംഘടിപ്പിക്കും. ഫോർമുല വൺ ഗ്രാമത്തിലെ പ്രത്യേക ഏരിയയിലായിരിക്കും വിനോദപരിപാടികൾ നടക്കുക. ‘അതിരുകളില്ലാതെ’എന്ന പേരിലാണ് വിനോദ പരിപാടികൾ നടക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.