മനാമ: ‘ഗൾഫ് മാധ്യമം’ബഹ്റൈൻ എഡിഷൻ 20 ാം വാർഷികത്തിെൻറ ഭാഗമായി ഏപ്രിൽ 12 ന് സംഘടിപ്പിക്കുന്ന ‘ഹാർമോണിയസ് ക േരള 2019’യുടെ ലോഗോ പ്രകാശനവും സ്വാഗതസംഘ രൂപവത്ക്കരണവും ജുഫൈർ പാർക്ക് റെജിസിൽ നടന്നു. ബഹ്ൈറനിലെ മലയാളി സമൂഹത്തിലെ വിവിധ മേഖലകളിലുള്ളവരുടെ സാന്നിധ്യത്തിലായിരുന്നു പരിപാടി. ഒരുമയുടെ ആഘോഷവും അതിരുകളില്ലാത്ത മാനവ ികതയുമാണ് ‘ഗൾഫ് മാധ്യമം’ ഹാർമോണിയസ് കേരളയിലൂടെ ലക്ഷ്യമിടുന്നതെന്ന് യോഗം ഉദ്ഘാടനം ചെയ്ത ‘ഗൾഫ് മാധ്യമം’റസിഡൻറ് എഡിറ്റർ പി.െഎ നൗഷാദ് പറഞ്ഞു.
1987 ജൂൺ ഒന്നിന് കോഴിക്കോട് വൈക്കം മുഹമ്മദ് ബഷീർ പ്രകാശനം ചെയ്ത മാധ്യമം ദിനപത്രം നിലപാടുകളാൽ ശ്രദ്ധിക്കപ്പെട്ട് വളരുകയായിരുന്നു. 1999 ഏപ്രിൽ 16 ന് ബഹ്റൈനിൽ നിന്ന് ‘ഗൾഫ് മാധ്യമം’പ്രവാസി മലയാളികൾക്കായി പ്രസിദ്ധീകരണം ആരംഭിച്ചപ്പോപ്പോഴുണ്ടായ പിന്തുണ ആവേശം നൽകുന്നതായിരുന്നു. നൻമയും മൂല്ല്യവും ധാർമ്മികതയുമായിരുന്നു മുഖമുദ്ര. ജനകീയമാകാനും പ്രവാസി സമൂഹത്തിെൻറ ഉറച്ച ശബ്ദമാകാനും ഗൾഫ് മാധ്യമത്തിന് കഴിഞ്ഞു. കേരളത്തിൽ കഴിഞ്ഞ പ്രളയകാലത്ത് ജനങ്ങൾക്കായി ആശ്വാസം എത്തിക്കാൻ പ്രവാസികളും ഏറെ കഠിനാദ്ധ്വാനം ചെയ്തു.
ജനങ്ങൾക്കിടയിൽ അന്നുണ്ടായ ഒരുമയും സാഹോദര്യവും മറക്കാൻ കഴിയാത്തതാണ്. ആ ഒരുമയുടെ തുടർച്ചയാണ് ഗൾഫ് മാധ്യമം സംഘടിപ്പിക്കാൻ േപാകുന്ന ഹാർമോണിയസ് കേരളയുടെ ദൗത്യം.
ഹാർമോണിയസ് കേരളയുടെ വിജയത്തിന് എല്ലാ പ്രവാസി മലയാളികളുടെയും സഹകരണം ഉണ്ടാകണമെന്നും അേദ്ദഹം അഭ്യർഥിച്ചു. ചടങ്ങിൽ ഹാർമോണിയസ് കേരളയുടെ ലോഗോ പ്രകാശനവും അദ്ദേഹം നിർവഹിച്ചു. ചടങ്ങിൽ ബഹ്ൈറൻ കേരളീയ സമാജം പ്രസിഡൻറ് പി.വി.രാധാകൃഷ്ണപിള്ള, ജനറൽ സെക്രട്ടറി എം.പി.രഘു, കെ.സി.എ. പ്രസിഡൻറ് സേവി മാത്തുണ്ണി, കെ.എസ്.സി.എ പ്രസിഡൻറ് പമ്പാവാസൻനായർ, ഇന്ത്യൻ സ്കൂൾ ചെയർമാൻ പ്രിൻസ് നടരാജൻ, കെ.എം.സി.സി പ്രസിഡൻറ് എസ്.വി ജലീൽ, പ്രവാസി കമ്മീഷൻ അംഗം സുബൈർ കണ്ണൂർ, ഒ.െഎ.സി.സി ഗ്ലോബൽ സെക്രട്ടറി രാജുകല്ലുപുറം, ലോക കേരള സഭ അംഗം സി.വി.നാരായണൻ, വർഗീസ് കാരക്കൽ, ചന്ദ്രബോസ്, ,ജോൺ െഎപ്പ്, എസ്.എൻ.സി.എസ് ചെയർമാൻ ഗോവിന്ദൻ, ഫ്രാൻസിസ് കൈതാരത്ത്,എബ്രഹാം ജോൺ,കെ.ജനാർദ്ദനൻ, കെ.ടി.സലീം, ലത്തീഫ് ആയഞ്ചേരി,ബഷീർ അമ്പലായി,റസാഖ് മൂഴിക്കൽ,പോൾഉറുവത്ത്, അഡ്വ.വി.കെ. തോമസ്, നാസർ മഞ്ചേരി, ഷുക്കൂർ ലുലു ഹൈപ്പർമാർക്കറ്റ്,അനസ് ബഷീർ കിംസ്, ഇ.കെ.സലീം, സി.ഖാലിദ്, സി.മുഹമ്മദലി, റഫീക്ക് അബ്ദുല്ല , ഷെമിലി പി ജോൺ, സംസ്കൃതി ഭാരവാഹി പ്രവീൺ തുടങ്ങിയവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.