മനാമ: ബഹ്റൈൻ പ്രവാസിയായ എഴുത്തുകാരിയും ഗായികയുമായ മായ കിരണിെൻറ ‘ഞാൻ വൈദേഹി’ എന്ന നോവലിെൻറ പ്രകാശനം സിഞ്ചിലെ ‘ഫ്രൻറ്സ് അസോസിയേഷൻ’ ഹാളിൽ നടന്നു. മാധ്യമപ്രവർത്തകൻ സോമൻ ബേബി കേരളീയ സമാജം സാഹിത്യ വിഭാഗം സെക്രട്ടറി കെ.സി. ഫിലിപ്പിന് കോപ്പി നൽകിയാണ് പ്രകാശനം നിർവഹിച്ചത്. ബാജി ഒാടംവേലി അധ്യക്ഷത വഹിച്ചു. ‘അക്ഷരവേദി’ പ്രസിഡൻറ് ജോർജ് ജോസഫ് സ്വാഗതം പറഞ്ഞു. പ്രദീപ് പുറവങ്കര, ഫ്രൻറ്സ് അസോസിയേഷൻ പ്രസിഡൻറ് ജമാൽ നദ്വി ഇരിങ്ങൽ, ഫിറോസ് തിരുവത്ര എന്നിവർ സംബന്ധിച്ചു.
നമ്മുടെ കൈയിൽ ഒതുക്കി നിർത്തുന്ന സ്വപ്നമാണ് പുസ്തകങ്ങളെന്ന് സോമൻ ബേബി പറഞ്ഞു. ഒാരോ എഴുത്തുകാരെൻറയും സ്വപ്നസാക്ഷാത്കാരമാണ് ഒാരോ സൃഷ്ടികളും. സ്വന്തം ജീവിത സാഹചര്യങ്ങൾ ഇൗ എഴുത്തുകാരിക്ക് രചനയിൽ സഹായകമായിട്ടുണ്ട്. രാത്രി കിടക്കുേമ്പാൾ മരിക്കുകയും രാവിലെ ഉണരുേമ്പാൾ പുനർജനിക്കുകയും ചെയ്യുന്നു എന്ന് പറയുന്നതുപോലെയുള്ള പശ്ചാത്തല മുഹൂർത്തങ്ങൾ ഇൗ നോവലിൽ കാണുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
പഴമയുടെയും പൈതൃകങ്ങളുടെയും രേഖാചിത്രമാണ് ഇൗ നോവലെന്ന് ജമാൽ നദ്വി പറഞ്ഞു. ഭയം ഉണർത്തുന്ന ഒാർമകളിൽ ജീവിച്ചിരുന്ന ഒരു എഴുത്തുകാരിയെ ഇൗ നോവലിൽ കാണാൻ കഴിഞ്ഞുവെന്ന് പുസ്തകം പരിചയപ്പെടുത്തവെ ഫിറോസ് തിരുവത്ര പറഞ്ഞു. ഭാവനയുടെ വാതിലുകൾ തുറന്നിട്ട നോവലാണ് ‘വൈദേഹി’ എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ജിജു ശ്രീകുമാർ നന്ദിയും മായ മറുപടി പ്രസംഗവും നടത്തി. ആലപ്പുഴ ചേർത്തല സ്വദേശിയാണ് മായ. അഞ്ച് വർഷമായി ബഹ്റൈനിൽ ഇലക്ട്രിക്കൽ എൻജിനീയറായി ജോലി ചെയ്യുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.