മനാമ: മിഡിലീസ്റ്റ് ഉൗർജ ഉച്ചകോടിക്ക് ബഹ്റൈനിൽ ആരംഭം. വിവിധ രാജ്യങ്ങളിൽ നിന്ന് നൂറോളം പ്രതിനിധികൾ ഉച്ച കോടിയിൽ പെങ്കടുക്കുന്നുണ്ട്. എണ്ണകാര്യമന്ത്രിക്ക് പകരമായി വൈദ്യുതി,ജലം ചീഫ് എക്സിക്യൂട്ടീവ് ഒാഫീസറു ം എണ്ണകാര്യ ഉപമന്ത്രിയുമായ ശൈഖ് നവാഫ് ബിൻ ഇബ്രാഹീം ആൽ ഖലീഫ ഉച്ചകോടിയുടെ ഉദ്ഘാടനം നിർവ്വഹിച്ചു.
ഉച്ചകേ ാടിയുടെ പ്രധാന സവിശേഷത എണ്ണ, പാചക കമ്പനികളെ പെങ്കടുപ്പിച്ചുക്കൊണ്ടുള്ള പ്രദർശനമാണ്. ഉച്ചകോടിയുെ 21 ാം പതിപ്പാണ് ബഹ്റൈനിൽ നടക്കുന്നത്. ഇതാദ്യമാണ് ഉൗർജ ഉച്ചകോടിക്ക് ബഹ്റൈൻ ആതിഥ്യം വഹിക്കുന്നത്.
ഉൗർജ േമഖലയിൽ നിന്നുള്ള പ്രധാന കമ്പനികൾ പെങ്കടുക്കുന്ന ഉച്ചകോടി നിർണ്ണായകമായ ചർച്ചകൾക്ക് വഴിയൊരുക്കുമെന്ന് ഉപമന്ത്രി വ്യക്തമാക്കി. ഊർജ്ജമേഖലയിലെ ബന്ധപ്പെട്ട പ്രധാന വിഷയങ്ങളും പദ്ധതികളും സമ്മേളനത്തിൽ വിലയിരുത്തപ്പെടും. ഊർജ്ജ വിഭവങ്ങളുടെ വർധിച്ചുവരുന്ന ആവശ്യകത നേരിടാനും മേഖലയുടെ വളർച്ച നിലനിർത്താനും വേണ്ടി കൃത്യതയുള്ള തീരുമാനങ്ങൾ ആവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു. ഉൗർജ വികസനത്തിന് അതിവേഗ നയങ്ങൾ രൂപപ്പെടുത്തുന്നതിനൊപ്പം സുരക്ഷിതവും സുസ്ഥിരവും ആധുനികവുമായ തന്ത്രങ്ങളും സ്വീകരിക്കപ്പെടേണ്ടതുണ്ട്.
വ്യവസായം, ഗതാഗതം എന്നിവയുൾപ്പെടെയുള്ള മേഖലകൾക്ക് ഉൗർജം അത്യന്താപേക്ഷിതമാണ്. ഊർജത്തിൽ വിവിധ അന്താരാഷ്ട്ര സംഘടനകളിൽ നിന്നുള്ള അനുഭവങ്ങൾ പ്രയോജനപ്പെടുത്തുന്നതും, പുരോഗതി, വളർച്ച, അഭിവൃദ്ധി എന്നിവയുമായി ബന്ധപ്പെട്ട് വികസനത്തിനായുള്ള നിക്ഷേപ അവസരങ്ങളിലേക്ക് അവരെ ആകർഷിക്കുന്നതിനെകുറിച്ചും ഉപമന്ത്രി വിശദീകരിച്ചു. ഉൗർജ മേഖലകളിലെ വിവിധ പ്രശ്നങ്ങൾ ഉച്ചകോടിയിൽ പ്രതിനിധികളുടെ ചർച്ചക്ക് വഴിയൊരുക്കുമെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്.
ഉൗർജ മേഖലയിലെ ദ്രുതഗതിയിലുള്ള മാറ്റങ്ങൾ,സങ്കീർണ്ണമായ വെല്ലുവിളികൾ, ആധുനിക സാങ്കേതികവിദ്യകൾ, ആഗോള വിപണികളുടെ വികസനം എന്നിവയും സമ്മേളനത്തിൽ ചർച്ചകൾക്ക് കാരണമാകും. ഇൗ രംഗത്ത് നവീനമായ ഗവേഷണ പ്രവർത്തനങ്ങൾ ആവശ്യമാണെന്നും ചൂണ്ടിക്കാട്ടപ്പെടും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.