നടപടികൾ വിമാനത്താവളത്തിലെ എൽ.എം.ആർ.എ കൗണ്ടറുകളിലൂടെ പൂർത്തിയാക്കാനാകും
മനാമ: വീട്ടുജോലിക്കാർക്ക് തൊ ഴി ൽ പെർമിറ്റ് അനുവദിക്കാനുള്ള പുതിയ സംവിധാനം അടുത്തമാസം നിലവിൽ വരും. പെർമിറ്റ് എടുക്കാനുള്ള വിവിധ നടപടി ക്രമ ങ്ങൾ ലഘൂകരിക്കാൻ ഇതുവഴി സാധിക്കും. പുതിയ നീക്കത്തിെൻറ ഭാഗമായി വീട്ടുജോലിക്കാരുടെ ബയോമെട്രിക്സ് വിവര ങ്ങളും മറ്റും ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റി (എൽ.എം. ആർ.എ) രേഖപ്പെടുത്തും. ഇവർക്ക് സ്മാർട് കാർഡുകൾ അ നുവദിക്കും. പാസ്പോർട്ടിൽ റെസിഡൻസ് പെർമിറ്റ് സ്റ്റിക്കറുകളും പതിക്കും. ഇതെല്ലാം ബഹ്റൈൻ വിമാനത്താവളത്തിൽ പ്രവർത്തിക്കുന്ന എൽ.എം.ആർ.എ കൗണ്ടറുകളിലൂടെ ഒരു ഇടപാടിൽ പൂർത്തിയാക്കാനാകും.
നിലവിലുള്ള സമ്പ്രദായം അനുസരിച്ച് പെർമിറ്റിനായി തൊഴിലുടമകൾ നാല് ഘട്ടങ്ങൾ പൂർത്തിയാക്കണം. ലൈസൻസുള്ള മാൻപവർ ഏജൻസിയിൽ നിന്ന് തൊഴിലാളിയെ തെരഞ്ഞെടുക്കൽ, എൽ.എം.ആർ.എക്ക് ഒാൺലൈൻ അപേക്ഷ നൽകൽ, ഇൻഫർമേഷൻ ആൻറ് ഇ ഗവൺമെൻറ് അതോറിറ്റിയിൽ നിന്ന് സ്മാർട് കാർഡ് അനുവദിക്കൽ, നാഷനാലിറ്റി^പാസ്പോർട്സ് ആൻറ് റെസിഡൻസ് അഫയേഴ്സിൽ നിന്ന് നോ ഒബ്ജകഷൻ സർട്ടിഫിക്കറ്റ് ലഭ്യമാക്കൽ എന്നിവയാണത്. വീട്ടുജോലിക്കാർക്ക് നിയമാനുസൃതം ബഹ്റൈനിൽ തങ്ങാനുള്ള കാര്യങ്ങൾ ശരിയാക്കാനുള്ള നടപടികൾ ലഘൂകരിക്കുമെന്ന് എൽ.എം.ആർ.എ ചീഫ് എക്സിക്യൂട്ടിവ് ഉസാമ അൽ അബ്സി പ്രാദേശിക പത്രത്തോട് വ്യക്തമാക്കി.
ഒറ്റ ഇടപാടിൽ തന്നെ നടപടികൾ പൂർത്തിയാക്കാനാകുന്ന സംവിധാനമാണ് നിലവിൽ വരുന്നത്. വിമാനത്താവളത്തിൽ വെച്ചുതന്നെ മെഡിക്കൽ പരിശോധന നടത്തുന്നതിനുള്ള ബുക്കിങും ലഭിക്കും. നിലവിൽ ഇതിെൻറ പരീക്ഷണം നടക്കുകയാണ്. പരിശോധനകൾ അന്തിമഘട്ടത്തിലാണ്. വീട്ടുജോലിക്കാരുശട ഫോേട്ടായും ബയോമെട്രിക്സും രേഖപ്പെടുത്തുന്നത് സുരക്ഷാകാര്യങ്ങൾക്ക് ഉപകരിക്കും. ബഹ്റൈനിൽ വിലക്കുള്ളവരെ തടയാനും കഴിയും. ^ഉസാമ വ്യക്തമാക്കി. വീട്ടുജോലിക്കാരുടെ റെസിഡൻസി നടപടികൾ തൊഴിലുടമകൾ പൂർത്തിയാക്കണമെന്നാവശ്യപ്പെട്ട് എൽ.എം.ആർ.എ ഇൗ മാസം ആദ്യം പരസ്യം നൽകിയിരുന്നു. പല തൊഴിലുടമകളും ഇക്കാര്യത്തിൽ അലംഭാവം പുലർത്തിയതായി ശ്രദ്ധയിൽ പെട്ടതിനാലാണ് പരസ്യം നൽകിയത്.
പലരും സ്മാർട് കാർഡ് വാങ്ങുകയോ മെഡിക്കൽ പരിശോധന പൂർത്തീകരിക്കുകയോ ചെയ്തിട്ടില്ല. തൊഴിലാളികളുടെ പാസ്പോ ർട്ടിൽ റെസിഡൻസ് പെർമിറ്റ് സ്റ്റിക്കർ പതിക്കാത്തവരും നിരവധി പേരുണ്ട്.
പുതിയ സമ്പ്രദായം അടുത്തമാസം നിലവിൽ വരുന്നതിനാൽ ഇൗ നടപടികൾ പൂർത്തീകരിക്കേണ്ടത് നിർബന്ധമാണ്. രാജ്യത്താകെ 92,000ത്തോളം വീട്ടുജോലിക്കാരാണുള്ളത്. ഇത് ഇവിടുത്തെ മൊത്തം പ്രവാസി സംഖ്യയുടെ 15ശതമാനത്തോളം വരും. എൽ.എം.ആർ.എയുടെ ഇൗ വർഷം രണ്ടാം പാദത്തിലെ കണക്കനുസരിച്ച് ബഹ്റൈനിൽ 21,567 ഇന്ത്യൻ വീട്ടുജോലിക്കാരുണ്ട്. തൊട്ടുപിന്നിൽ ഇത്യോപിയക്കാരാണുള്ളത് (21,306). ഫിലിപ്പീൻസിൽ നിന്നുള്ള 20,316 വീട്ടുജോലിക്കാരും ബഹ്റൈനിലുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.