മനാമ: സൗദിയില്‍ നടന്ന കിങ് അബ്ദുല്‍ അസീസ് ഒട്ടകപ്പന്തയത്തില്‍ വിവിധ നേതാക്കളോടൊപ്പം ചാരിറ്റി, യുവജന-കായി ക കാര്യങ്ങൾക്കായുള്ള ഹമദ് രാജാവിെൻറ പ്രതിനിധി ശൈഖ് നാസിര്‍ ബിന്‍ ഹമദ് ആല്‍ ഖലീഫ പങ്കെടുത്തു. രാജാവ് ഹമദ് ബിന്‍ ഈസ ആല്‍ ഖലീഫയെ പ്രതിനിധീകരിച്ചായിരുന്നു അദ്ദേഹം റിയാദില്‍ നടന്ന കുതിരപ്പന്തയ സമാപനച്ചടങ്ങില്‍ സന്നിഹിതനായത്.
ഇത്തരം പരിപാടികളില്‍ ബഹ്റൈെൻറ സാന്നിധ്യം തെൻറ പിതാവായ ഹമദ് രാജാവ് താല്‍പര്യപ്പെടുന്നതായി അദ്ദേഹം വ്യക്തമാക്കി. 4,000 മീറ്റര്‍ ഒട്ടകയോട്ട മല്‍സരം അറബ് പാരമ്പര്യവും സംസ്കാരവും വഴിഞ്ഞൊഴുകുന്ന ഒന്നായിരുന്നുവെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. സൗദിയില്‍ നടക്കുന്ന ഏറ്റവും വലിയ പാരമ്പര്യ-സാംസ്കാരിക പരിപാടിയാണിതെന്ന പ്രത്യേകതയുമുണ്ട്. ടൂറിസം മേഖലയില്‍ കരുത്ത് പകരാനുതകുന്ന ഇത്തരം മല്‍സരങ്ങള്‍ അറബ് സംസ്കാരത്തെയും പാരമ്പര്യത്തെയും പരിചയപ്പെടുത്താന്‍ കൂടി അവസരമൊരുക്കുമെന്ന് ശൈഖ് നാസിര്‍ ബിന്‍ ഹമദ് വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.