മനാമ: ഇനി ദിവസങ്ങൾ മാത്രമാണ് ഇന്ത്യൻ പാർലമെൻറ് തെരഞ്ഞെടുപ്പിനായി അവശേഷിക്കുന്നത്. കേരളത്തിൽ ഏപ്രിൽ 23 ന് നടക്കാൻ പോകുന്ന തെരഞ്ഞെടുപ്പിെൻറ വീറും വാശിയും പ്രവാസലോകത്ത് അലയടിക്കുകയാണ്. ആരും ജയിക്കും ആര് ഭരിക് കും എന്നുള്ള ചൂടൻ ചിന്തയും വർത്തമാനങ്ങളും എങ്ങും ഉയരുന്നു. സാമൂഹിക പ്രവർത്തകരുടെ വാട്ട്സാപ് ഗ്രൂപ്പുകളിൽ കക്ഷിരാഷ്ട്രീയ അനുഭാവികളുടെ പോസ്റ്റുകളും മറുപടികളും ഒഴുകുകയാണ്.
ഉരുളക്ക് ഉപ്പേരി പോലെയാണ് മറുപടികൾ ലഭിക്കുക. പ്രധാനമായും യു.ഡി.എഫ്, എൽ.ഡി.എഫ് അനുഭാവികളാണ് വാക്യുദ്ധം നടത്തുന്നത്. മലയാളികളുടെ കഫ്തീരിയകൾ മുതൽ ബാച്ചിലർ മുറികളിൽ വരെ സ്വന്തം മണ്ഡലങ്ങളിലെ സ്ഥാനാർഥികളെ കുറിച്ചും നാടിെൻറ ഭരണം ആരുടെ കൈയിലെത്തും എന്നിങ്ങനെയുള്ള ചർച്ചകളിലാണ്.
രാജ്യം മതേതരകക്ഷികൾ ഭരിക്കണം എന്ന തരത്തിലുള്ള ആവശ്യമാണ് പ്രധാനമായും ഏവരും ഉയർത്തുന്നത്. എന്നാൽ ഇതുസംബന്ധിച്ചുള്ള ആശയസംവാദങ്ങൾ രാപ്പകലില്ലാതെ സാമൂഹിക മാധ്യമങ്ങളിൽ പ്രത്യക്ഷപ്പെടുന്നുണ്ട്. േവാട്ട് പിടിക്കാനും പ്രചാരണ പ്രവർത്തനങ്ങളിൽ പങ്കാളികളാകാനും കുറച്ച് പേർ ഇതിനകം നാട്ടിലേക്ക് പോയിട്ടുണ്ട്. ഇനിയും വരുംദിവസങ്ങളിൽ നിരവധിപേർ പോകാനും കാത്തിരിക്കുകയാണ്. പോകാൻ കഴിയാത്തവർ പ്രവാസഭൂമികയിൽ നിന്ന് തങ്ങളുടെ സ്ഥാനാർഥികൾക്കായി ഫോണിലൂടെയും സാമൂഹിക മാധ്യമങ്ങളിലൂടെയും വോട്ട് പിടിക്കുന്നുണ്ട്. വീട്ടുകാരോടും സുഹൃത്തുക്കളോടും വോട്ട് അഭ്യർഥന നടത്തുന്നുമുണ്ട്. പ്രവാസികളായ പലരോടും നാട്ടിൽനിന്നും തെരഞ്ഞെടുപ്പ് ഫണ്ടിലേക്ക് സഹായ അഭ്യർഥനയും വരുന്നുണ്ട്. സാധാരണക്കാരും തൊഴിലാളികളും വരെ നാട്ടിലേക്ക് തങ്ങളുെട ചെറുതും വലുതുമായ സംഭാവനകൾ രാഷ്ട്രീയ പാർട്ടികൾക്കായി നൽകുന്നുണ്ടെന്നും അറിയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.