മനാമ: നിരന്തരമായ സാമൂഹിക ഇടപെടലുകളിലൂടെയും കലാ, സാംസ്കാരിക പ്രവർത്തനങ്ങളിലൂടെയും പ്രവാസം സജീവമാക്കുന്ന നിരവധി പേരുണ്ട്. സഫലമായ പ്രവാസജീവിതമാണ് അവരുടെ മുതൽക്കൂട്ട്. അത്തരത്തിലൊരാളാണ് ബഹ്റൈനിലെ സാമൂഹിക, കലാരംഗങ്ങളിൽ സജീവമായ കോഴിക്കോട് കൂരാച്ചുണ്ട് സ്വദേശി പി.ടി. തോമസ്. 39 വർഷത്തോളം നീണ്ട പ്രവാസത്തിന് വിട നൽകാനൊരുങ്ങുകയാണ് അദ്ദേഹം.
ബി.ഡി.എഫിനു കീഴിലെ റോയൽ ബഹ്റൈനി എയർഫോഴ്സ് ഇൻസ്റ്റിറ്റ്യൂട്ടിൽ ഇംഗ്ലീഷ് അധ്യാപകനായ പി.ടി. തോമസ് ബഹ്റൈനിലെ പ്രവാസ ലോകത്ത് നിറഞ്ഞുനിന്ന വ്യക്തിത്വമാണ്. ബഹ്റൈൻ കേരളീയ സമാജം പ്രസിഡൻറ്, ജനറൽ സെക്രട്ടറി എന്നീ സ്ഥാനങ്ങൾ അലങ്കരിച്ച അദ്ദേഹം ഇന്ത്യൻ ക്ലബിെൻറയും ബഹ്റൈൻ പ്രതിഭയുടെയും സജീവ പ്രവർത്തകനുമാണ്. ബഹ്റൈൻ പ്രതിഭയുടെ സ്ഥാപകാംഗമായ പി.ടി. തോമസ് 1999ൽ സംഘടനയുടെ പ്രസിഡൻറുമായിരുന്നു.
1981ലാണ് അദ്ദേഹം ബഹ്റൈനിൽ പ്രവാസ ജീവിതം ആരംഭിക്കുന്നത്. വീട്ടുകാരുമായി ബന്ധപ്പെടുന്നതിന് മുഖ്യമായും കത്തുകളെ ആശ്രയിക്കേണ്ടിയിരുന്ന കാലത്താണ് ഇവിടെ എത്തുന്നത്. അന്നത്തെ സാഹചര്യങ്ങളിൽനിന്ന് അമ്പരിപ്പിക്കുന്ന വളർച്ചയിലേക്ക് ബഹ്റൈൻ കുതിക്കുന്നതിന് സാക്ഷിയായിരുന്നു അദ്ദേഹം. ദ്രുതഗതിയിലാണ് ഇൗ രാജ്യത്തിെൻറ വളർച്ചയെന്ന് അദ്ദേഹം പറയുന്നു.
ബഹ്റൈനിലെ അറിയപ്പെടുന്ന ടോസ്റ്റ് മാസ്റ്ററുമായ പി.ടി. തോമസ് കേരളീയ സമാജത്തിെൻറ ടോസ്റ്റ് മാസ്റ്റേഴ്സ് ക്ലബിന് തുടക്കം കുറിക്കുകയും ചെയ്തു. ഇന്ത്യൻ ക്ലബ് ടോസ്റ്റ് മാസ്റ്റേഴ്സിലും അംഗമാണ്. മികച്ച ടോസ്റ്റ് മാസ്റ്റർക്കുള്ള പുരസ്കാരമായ ഡിസ്റ്റിംഗ്വിഷ്ഡ് ടോസ്റ്റ് മാസ്റ്റർ (ഡി.ടി.എം) പുരസ്കാരം രണ്ടുതവണ നേടുകയും ചെയ്തു. തുടക്കത്തിൽ രണ്ടു ടോസ്റ്റ് മാസ്റ്റേഴ്സ് ക്ലബുകളാണ് ബഹ്റൈനിൽ ഉണ്ടായിരുന്നതെന്ന് അദ്ദേഹം ഒാർക്കുന്നു.
മനാമ ടോസ്റ്റ് മാസ്റ്റേഴ്സും ഇന്ത്യൻ ക്ലബ് ടോസ്റ്റ് മാസ്റ്റേഴ്സുമായിരുന്നു അവ. പിന്നീടാണ് കൂടുതൽ ക്ലബുകൾ ഇൗ രംഗത്ത് എത്തിയത്. നാടക രംഗത്തും സജീവമായിരുന്ന പി.ടി. തോമസ് കേരളീയ സമാജം, ഇന്ത്യൻ ക്ലബ് എന്നിവക്കായി വിവിധ നാടകങ്ങളിൽ േവഷമിട്ടു. കടൽത്തീരത്ത്, അമരാവതി സബ് ട്രഷറി, അയൽക്കൂട്ടം, വിഷസർപ്പത്തിന് വിളക്ക് വെക്കരുത് തുടങ്ങിയവയാണ് അഭിനയിച്ച പ്രധാന നാടകങ്ങൾ. കീബോർഡ്, പുല്ലാങ്കുഴൽ എന്നിവയിലും കഴിവ് തെളിയിച്ച അദ്ദേഹം നാടകങ്ങൾക്കായി ഗാനങ്ങളുമെഴുതിയിട്ടുണ്ട്. ഭാര്യ മോളിയും ബഹ്റൈനിൽ ഒപ്പമുണ്ട്. നിതിനും നിത്യയുമാണ് മക്കൾ. ഇവർ കുടുംബസമേതം നാട്ടിൽ തന്നെയാണ്. ഡിസംബറിൽ നാട്ടിലേക്ക് തിരിച്ചുപോകാനുള്ള ഒരുക്കത്തിലാണ് അദ്ദേഹം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.