മനാമ: സഹവര്‍ത്തിത്വവും സഹിഷ്ണുതയും ബഹ്റൈെൻറ പ്രത്യേകതയാണെന്ന് ശൈഖ് ഈസ ബിന്‍ സല്‍മാന്‍ ബിന്‍ ഹമദ് ആല്‍ ഖല ീഫ വ്യക്തമാക്കി. കഴിഞ്ഞ ദിവസം വിവിധ ക്രിസ്ത്യന്‍ ചര്‍ച്ചുകളില്‍ നടത്തിയ സന്ദർശനത്തിന് ശേഷം സംസാരിക്കുകയായി രുന്നു അദ്ദേഹം. ക്രിസ്മസ് ആഘോ ഷ വേളയിലാണ് അദ്ദേഹം ചര്‍ച്ചുകള്‍ സന്ദര്‍ശിക്കുകയും പുരോഹിതരുമായി കൂടിക്കാഴ്ച്ച നടത്തുകയും ചെയ്തത്. രാജാവ് ഹമദ് ബിന്‍ ഈസ ആല്‍ ഖലീഫയുടെ നയ നിലപാടുകൾ രാജ്യത്ത് സഹവര്‍ത്തിത്വം ശക്തമാക്കുന്നതില്‍ വലിയ പങ്ക് വഹിച്ചതായി ചൂണ്ടിക്കാട്ടി. ‘കിങ് ഹമദ് ഇൻറര്‍നാഷനല്‍ സെൻറർ ഫോര്‍ പീസ്ഫുള് കോ എക്സിസ്റ്റന്‍സ്’സ്ഥാപിച്ചത് അന്താരാഷ്ട്ര തലത്തില്‍ ശ്രദ്ധിക്കപ്പെട്ടു.
സഹിഷ്ണുതയുടെയും സഹവര്‍ത്തിത്വത്തിെൻറയും ആശയം പ്രചരിപ്പിക്കുന്നതിന് ഇതുവഴി കൂടുതൽ അവസരം കൈവന്നിട്ടുണ്ട്.
എല്ലാ വിഭാഗങ്ങളോടും തുല്യ സമീപനം സ്വീകരിക്കാനും മത സ്വാതന്ത്ര്യം ഉറപ്പുവരുത്താനും അതു വഴി ബഹുസ്വരതയെ അംഗീകരിക്കാനും ബഹ്റൈന് സാധിച്ചു. ഇന്ന് ലോകം ഏറ്റവുമധികം ആവശ്യപ്പെടുന്നത് സമാധാനവും സഹിഷ്ണുതയുമാണ്.
നാഷനല്‍ ഇവാഞ്ചലിക്കല്‍ ചര്‍ച്ച്, സേക്രട്ട് ഹാര്‍ട്ട് ചര്‍ച്ച്, സിറിയന്‍ ഓര്‍ത്തഡോക്സ് ചര്‍ച്ച് തുടങ്ങിയ ആരാധനാലയങ്ങൾ സന്ദര്‍ശിച്ച അദ്ദേഹം ഹമദ് രാജാവിെൻറ സ്നേഹ സന്ദേശങ്ങള്‍ കൈമാറി.
നീതിന്യായ-ഇസ്ലാമിക കാര്യ-ഒൗഖാഫ് മന്ത്രി ശൈഖ് ഖാലിദ് ബിന്‍ അലി ആല്‍ ഖലീഫ, തൊഴിൽ^സാമൂഹിക ക്ഷേമ കാര്യ മന്ത്രി ജമീല്‍ ബിന്‍ മുഹമ്മദലി ഹുമൈദാന്‍, കിങ് ഹമദ് സെൻറര്‍ ഫോര്‍ പീസ്ഫുള് കോ എക്സിസ്റ്റന്‍സ് ചെയര്‍മാന്‍ ഡോ. ഖാലിദ് ബിന്‍ ഖലീഫ ആല്‍ ഖലീഫ എന്നിവരും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.