സ്ത്രീത്തൊഴിലാളികൾക്കുണ്ട്, പ്രത്യേക ആനുകൂല്യങ്ങൾ

ബഹ്റൈനിലെ തൊഴിൽ നിയമങ്ങൾ എന്തൊക്കെയാണെന്നത് ഓരോ വിദേശ തൊഴിലാളിയും നിർബന്ധമായും അറിഞ്ഞിരിക്കേണ്ടതാണ്. ഇത് അറിയാത്തതുകൊണ്ടാണ് പല വഞ്ചനകളിലും പ്രയാസങ്ങളിലും പ്രവാസി തൊഴിലാളികൾ അകപ്പെടുന്നത്. അടിസ്ഥാനപരമായി തൊഴിലാളികൾ അറിഞ്ഞിരിക്കേണ്ട നിയമങ്ങളെക്കുറിച്ച പംക്തിയാണിത്. പ്രവാസികളുടെ സംശയങ്ങൾക്കുള്ള മറുപടിയും പംക്തിയിലൂടെ ലഭ്യമാകും. bahrain@gulfmadhyamam.net എന്ന വിലാസത്തിലോ 39203865 വാട്സാപ് നമ്പറിലോ സംശയങ്ങൾ അയക്കാം. ഇവിടെ നൽകുന്ന വിവരങ്ങൾ നിയമോപദേശമായി കണക്കാക്കരുത്. വ്യക്തമായ നിയമോപദേശം ലഭിക്കാൻ ഒരു ബഹ്റൈനി അഭിഭാഷകനെ സമീപിക്കണം.

സ്ത്രീത്തൊഴിലാളിക്ക് തൊഴിൽ നിയമപ്രകാരം ചില പ്രത്യേക ആനുകൂല്യങ്ങൾക്ക് അർഹതയുണ്ട്. ഈ ആനുകൂല്യങ്ങൾ മറ്റെല്ലാ തൊഴിലാളികൾക്കുമുള്ള ആനുകൂല്യങ്ങൾക്ക് പുറമെയാണ്. തൊഴിൽ നിയമത്തിൽ പുരുഷ, വനിത തൊഴിലാളികൾ തമ്മിൽ വിവേചനമൊന്നുമില്ല. പ്രത്യേക ആനുകുല്യങ്ങൾ താഴെ പറയുന്നവയാണ്.

1. പ്രസവാവധി

ശമ്പളത്തോടുകൂടി 60 ദിവസത്തെ പ്രസവാവധി. പ്രസവാവധി കണക്കാക്കുന്നത് പ്രസവത്തിനു മുമ്പും അത് കഴിഞ്ഞുമുള്ള അവധി ദിവസങ്ങൾ ചേർത്താണ്. ഇതിന് മെഡിക്കൽ സർട്ടിഫിക്കറ്റ് നൽകണം.

2. കുഞ്ഞിനെ മുലയൂട്ടാൻ അവസരം

പ്രസവാവധി കഴിഞ്ഞ് ആറുമാസം വരെ കുഞ്ഞിനെ മുലയൂട്ടാൻ ഒരു ദിവസം രണ്ടു പ്രാവശ്യം ഓരോ മണിക്കൂർ വീതം ഇടവേള എടുക്കാൻ അർഹതയുണ്ട്. ആറു മാസം മുതൽ ഒരു വർഷം വരെ രണ്ടു പ്രാവശ്യം 30 മിനിറ്റു വീതം ഇടവേള എടുക്കാനും അർഹതയുണ്ട്. ഈ ഇടവേളകൾ തൊഴിൽ സമയത്തിന്റെ ഭാഗമാണ്.

അതായത് എട്ടു മണിക്കൂറാണ് ജോലിസമയമെങ്കിൽ ആ എട്ടു മണിക്കൂറിലാണ് ഇടവേളകൾ. അല്ലെങ്കിൽ ആദ്യ ആറു മാസം ആറു മണിക്കൂറും പിന്നെയുള്ള ആറു മാസം ഏഴ് മണിക്കൂറും ജോലി ചെയ്താൽ മതി. മറ്റ് ഇടവേളകൾ കൂടാതെയാണ് ഈ ഇടവേളകൾ. തൊഴിലുടമയുടെ ബിസിനസ് താൽപര്യങ്ങൾ കണക്കിലെടുത്തും തൊഴിലാളികളുടെ സാഹചര്യം മാനിച്ചും സമയം ക്രമീകരിക്കാൻ തൊഴിലുടമക്ക് അധികാരമുണ്ട്.

3. അധിക അവധി

പ്രസവാവധിയുടെ കൂടെ 15 ദിവസം ശമ്പളമില്ലാതെ അധിക അവധി എടുക്കാനും അർഹതയുണ്ട്.

4. തൊഴിൽ നിയന്ത്രണവും പിരിച്ചുവിടലും

പ്രസവം കഴിഞ്ഞ് 40 ദിവസം ജോലിക്ക് പോകാൻ പാടില്ല. തൊഴിലുടമ അനുവദിച്ച പ്രസവാവധി സമയത്ത് വേറെ തൊഴിൽ ചെയ്യാനും പാടില്ല. അഥവാ ജോലി ചെയ്യുകയാണെങ്കിൽ ശമ്പളം കൊടുക്കാതിരിക്കാനും കൊടുത്താൽ അത് തിരികെപ്പിടിക്കാനും തൊഴിലുടമക്ക് അധികാരമുണ്ട്. പ്രസവാവധി സമയത്തും കല്യാണം കഴിച്ചു എന്നതുകൊണ്ടും ജോലിയിൽനിന്ന് പിരിച്ചുവിടാനോ തൊഴിൽ കരാർ റദ്ദ് ചെയ്യാനോ പാടില്ല.

5. ശിശുസംരക്ഷണ അവധികൾ

ശമ്പളമില്ലാതെ ആറു മാസം വരെ ആറു വയസ്സുവരെയുള്ള കുട്ടികളെ നോക്കാൻ അവധി എടുക്കാൻ അർഹതയുണ്ട്. ഒരു തൊഴിലുടമയുടെ കൂടെ തൊഴിൽ ചെയ്യുന്ന കാലയളവിൽ പരമാവധി മൂന്നു പ്രാവശ്യം ഇങ്ങനെ അവധി എടുക്കാം.

6. ഭർത്താവിന്റെ മരണം

മുസ്‍ലിം വനിത തൊഴിലാളിയുടെ ഭർത്താവ് മരിച്ചാൽ ഒരു മാസത്തെ ശമ്പളത്തോടു കൂടിയുള്ള അവധി ലഭിക്കും. ഈ അവസരത്തിൽ വാർഷിക അവധി സഹിതം ശമ്പളത്തോടെയും അല്ലാതെയും 100 ദിവസം വരെ ഇദ്ദ അവധി എടുക്കാനും അർഹതയുണ്ട്.

Tags:    
News Summary - Special Benefits for Women Employees

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.