മനാമ: ബഹ്റൈനിൽ ‘വിസ ഒാൺ അറൈവൽ’ സൗകര്യം അനുവദിച്ച രാജ്യങ്ങളിൽ നിന്നുള്ള ട്രാൻസിറ്റ് യാത്രികർക്ക് ഇവിടെ നാ ലു ദിവസം വരെ തങ്ങാനുള്ള സാഹചര്യം ഒരുങ്ങി. ‘ഗൾഫ് എയറി’െൻറ പ്രാബല്യമുള്ള ടിക്കറ്റ് കയ്യിലുണ്ടെങ്കിൽ ഇൗ ദി വസങ്ങളിൽ ബഹ്റൈനിൽ തങ്ങുന്നവരുടെ വിസ ചാർജ് ബഹ്റൈൻ ടൂറിസം ആൻറ് എക്സിബിഷൻസ് അതോറിറ്റി (ബി.ടി.ഇ. എ) വഹിക്കും. ഇൗ പദ്ധതി കഴിഞ്ഞ മാസം മുതലാണ് നിലവിൽ വന്നതെന്നും അത്, ട്രാൻസിറ്റ് യാത്രികരിൽ വലിയ വർധനയുണ്ടാക്കുമെന്നാണ് പ്രതീക്ഷയെന്നും ബി.ടി.ഇ.എ ടൂറിസം മാർക്കറ്റിങ് ആൻറ് പ്രൊമോഷൻസ് ഡയറക്ടർ യൂസഫ് അൽ ഖാൻ പ്രാദേശിക പത്രത്തോട് പറഞ്ഞു. ‘ഗൾഫ് എയറു’മായി ചേർന്നാണ് ‘സ്റ്റോപ്പ് ഒാവർ പദ്ധതി’ക്ക് രൂപം നൽകിയതെന്നും അദ്ദേഹം വ്യക്തമാക്കി.
ബഹ്റൈൻ വിമാനത്താവളത്തിൽ നിന്ന് ‘ഒാൺ അറൈവൽ വിസ’ലഭിക്കാൻ 60ലധികം രാജ്യങ്ങളിൽ നിന്നുള്ള പൗരൻമാർക്ക് യോഗ്യതയുണ്ട്. പുറമെ, 113 രാജ്യങ്ങളിലെ രാജ്യങ്ങളിൽ നിന്നുള്ളവർക്ക് ഇ^വിസക്കും അപേക്ഷിക്കാം.
ചില ട്രാൻസിറ്റ് യാത്രികർ ഇൗ സൗകര്യം ഇതിനകം ഉപയോഗപ്പെടുത്തിയിട്ടുണ്ട്. ബഹ്റൈൻ നാഷനൽ കാരിയർ ആയ ‘ഗൾഫ് എയർ’ ഇൗ വർഷം വൻ വികസനമാണ് ലക്ഷ്യമിടുന്നത്. അതിെൻറ ഭാഗമായി വിവിധങ്ങളായ പദ്ധതികൾ ആവിഷ്കരിക്കുന്നുണ്ട്. ഒപ്പം പുതിയ സ്ഥലങ്ങളിലേക്കുള്ള സർവീസും തുടങ്ങുന്നുണ്ട്. വരും മാസങ്ങളിൽ ‘സ്റ്റോപ്പ്ഒാവർ ടൂറിസം പദ്ധതി’ക്ക് നല്ല പ്രചാരം കൊടുക്കാനാണ് അധികൃതർ ആലോചിക്കുന്നത്. കൂടുതൽ ടൂറിസ്റ്റുകളെ രാജ്യത്ത് എത്തിക്കാൻ ബി.ടി. ഇ.എ വർഷം മുഴുവനും നിരവധി പരിപാടികൾ ആസൂത്രണം ചെയ്യുന്നുണ്ട്. വിവിധ രാജ്യങ്ങളിൽ നിന്ന് ടൂറിസ്റ്റുകളുമായുള്ള ചാർട്ടർ ൈഫ്ലറ്റുകൾ എത്തിക്കാൻ ബി.ടി.ഇ.എ ശ്രമിക്കുകയാണ്. കഴിഞ്ഞ വർഷം ബഹ്റൈനിൽ 12ദശലക്ഷം ടൂറിസ്റ്റുകളാണ് എത്തിയത്. 2017ൽ 9.7 ദശലക്ഷം പേർ എത്തിയതുമായി താരതമ്യം ചെയ്യുേമ്പാൾ ഇത് വലിയ വർധനവാണ്.
2022ഒാടെ 14.6 ദശലക്ഷം ടൂറിസ്റ്റുകൾ എത്തണമെന്നാണ് ബി. ടി.ഇ.എ ലക്ഷ്യമിടുന്നത്. ബഹ്റൈനിൽ ഇപ്പോൾ വരുന്ന ടൂറിസ്റ്റുകളിൽ അധികവും സൗദി ഉൾപ്പെടെയുള്ള ജി.സി.സി രാജ്യങ്ങളിൽ നിന്നുള്ളവരാണ്. ബി.ടി.ഇ.എയുടെ കണക്കനുസരിച്ച് ഒരു ടൂറിസ്റ്റ് ബഹ്റൈനിൽ പ്രതിദിനം ശരാശരി 80 ദിനാർ ചെലവിടുന്നുണ്ട്. ഇത് പോയ വർഷങ്ങളിലെ തുകയേക്കാൾ കൂടുതലാണ്. 2022ഒാടെ ഇൗ തുക 97.9 ആക്കി ഉയർത്താനാണ് ബി.ടി.ഇ. എ ലക്ഷ്യമിടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.