ബന്ധുവിനെ കൊലപ്പെടുത്തിയ കേസിൽ പ്രതി പിടിയിൽ

കുവൈത്ത് സിറ്റി: ഹവല്ലി ഗവർണറേറ്റിലെ വീട്ടിനുള്ളിൽ ബന്ധുവിനെ കൊലപ്പെടുത്തിയ കേസിൽ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. കുറ്റകൃത്യം റിപ്പോർട്ട് ചെയ്യുന്ന അടിയന്തര കോൾ ലഭിച്ച് മണിക്കൂറുകൾക്കകം പ്രതിയെ തിരിച്ചറിയാനും അറസ്റ്റ് ചെയ്യാനും ക്രിമിനൽ അന്വേഷകർക്ക് കഴിഞ്ഞതായി മന്ത്രാലയം വ്യക്തമാക്കി.

അന്വേഷണത്തിൽ മയക്കുമരുന്നുമായി ബന്ധപ്പെട്ട കേസുകളിൽ പ്രതിക്ക് ക്രിമിനൽ റെക്കോഡ് ഉണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. തുടർനടപടികൾക്കായി പ്രതിയെ ബന്ധപ്പെട്ട അധികാരികളിലേക്ക് കൈമാറിയതയും ആഭ്യന്തരമന്ത്രാലയം അറിയിച്ചു. കഴിഞ്ഞ ദിവസമാണ് ഹവല്ലി ഗവർണറേറ്റിൽ വീട്ടിനുള്ളിൽ ഒരാൾ കൊല്ലപ്പെട്ടത്. സംഭവത്തിനുപിറകെ പ്രതിക്കായി ഊർജിത അന്വേഷണം ആരംഭിച്ചിരുന്നു.

Tags:    
News Summary - Accused arrested in case of killing relative

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.