മസ്കത്ത്: വന്ദേഭാരത് മിഷെൻറ ആറാം ഘട്ടത്തിൽ ഒമാനിൽ നിന്ന് 25 വിമാനങ്ങൾ കൂടി അധികമായി സർവീസ് നടത്തുമെന്ന് ഇന്ത്യൻ എംബസി അറിയിച്ചു. ഇതിൽ എട്ട് സർവീസുകൾ കേരളത്തിലേക്കാണ്. കേരളത്തിലെ നാല് വിമാനത്താവളങ്ങളിലേക്കും രണ്ട് സർവീസുകൾ വീതമാണ് ഉള്ളത്. മസ്കത്തിൽ നിന്നാണ് സർവീസുകളെല്ലാം. സലാലയിൽ നിന്ന് ഇത്തവണയും സർവീസില്ല.
സെപ്റ്റംബർ 16നുള്ള കോഴിക്കോട് വിമാനത്തോടെയാണ് കേരളത്തിലേക്കുള്ള സർവീസ് തുടങ്ങുന്നത്. 19ന് കണ്ണൂരിനും 21ന് കൊച്ചിക്കും അന്ന് തന്നെ തിരുവനന്തപുരത്തിനും വിമാനങ്ങളുണ്ട്. സെപ്റ്റംബർ 26ന് കണ്ണൂരിനാണ് അടുത്ത സർവീസ്. 27ന് തിരുവനന്തപുരത്തിനും 28ന് കോഴിക്കോടിനും 29ന് കൊച്ചിയിലേക്കുമാണ് അടുത്ത വിമാനങ്ങൾ. മുംബൈ, തിരുച്ചിറപ്പള്ളി, ലഖ്നൗ, ദൽഹി, ഹൈദരാബാദ്, വിജയവാഡ, ബംഗളൂരു, മംഗളൂരു എന്നിവിടങ്ങളിലേക്കാണ് മറ്റ് സർവീസുകൾ. ഇൗ വിമാനങ്ങളിൽ നാട്ടിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്നവർ https://docs.google.com/forms/d/e/1FAIpQLSemIALP9dIETqaFZOvOubWLB6TQqWdlefYzKb1beo2wLmj0XA/viewform എന്ന ലിങ്കിലുള്ള ഗൂഗിൾ ഫോമിൽ വിവരങ്ങൾ നൽകണം. ഒാൺലൈൻ ഫോറം സബ്മിറ്റ് ചെയ്ത ശേഷം റൂവിയിലും വതയ്യയിലുമുള്ള എയർ ഇന്ത്യ
ഒാഫീസുകളിലെത്തിയാലും ടിക്കറ്റ് ലഭിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.