മസ്കത്ത്: പ്രവാസ ജീവിതത്തിൽ സാഹചര്യങ്ങളുടെ സമ്മർദങ്ങളിൽപ്പെട്ട് കെണിയിൽ വീണു പോകുന്ന ഗാർഹിക തൊഴിലാളികളുടെയും അവരുടെ അതിജീവനത്തിന്റെയും കഥ പറയുന്ന ‘ കെണിഞ്ചൻ -ദി ട്രാപ്പർ’ ഹ്രസ്വ സിനിമക്ക് തുടക്കമായി. സിനോജ് അമ്പൂക്കൻ ജോസ് ആണ് രചനയും സംവിധാനവും നിർവഹിക്കുന്നത്. പ്രശസ്ത ഒമാനി നാടക-സിനിമ താരവും ആടുജീവിതത്തിലെ കഫീൽ വേഷവും ചെയ്ത ഡോക്ടർ ത്വാലിബ് അൽ ബലൂഷി ചിത്രീകരണം ഉദ്ഘാടനം ചെയ്തു. ഡോക്ടർ ജെ. രത്നകുമാർ സ്വിച്ച് ഓൺ കർമം നിർവഹിച്ചു. മലയാളി നാടക-സിനിമാ നടനും സംവിധായകൻ സിനോജിന്റെ പിതാവുമായ ജോസ് അമ്പൂക്കനിൽനിന്നും നിർമാതാവ് സുഭാഷ് കൃഷ്ണൻ സ്ക്രിപ്റ്റ് ഏറ്റുവാങ്ങി. മാധ്യമ പ്രവർത്തകനായ കബീർ യൂസുഫ്, ട്രെയ്സിങ് ഷാഡോ ഉൾപ്പെടെ നിരവധി ചിത്രങ്ങളിലും നാടകങ്ങളിലും വേഷങ്ങൾ കൈകാര്യം ചെയ്ത ഇന്ദു ബാബുരാജ്, ജോസ് അമ്പൂക്കൻ, മുഹമ്മദ് കളത്തിങ്കൾ തിരൂർ, വിനോദ് പുണ്ടൂർ, നിഖിൽ, ഹരിപ്രസാദ് കിരൺ, ദിനേശ് കുമാർ, എന്നിവരാണ് വിവിധ റോളുകളിൽ എത്തുന്നത്.
അമിഗോസ് മസ്കത്തിന്റെ നിർമാണത്തിൽ പുരോഗമിക്കുന്ന ചിത്രത്തിന്റെ സഹനിർമ്മാതാവ് സുഭാഷ് കൃഷ്ണൻ ആണ്. സുഹാറിലും, നിസ്വ, ബർക എന്നിവിടങ്ങളിലുമായി ചിത്രീകരണം നടക്കും. പ്രണവ് ഐ മാജിക് ആണ് ഡി.ഒ.പി.
സംഗീതം, ടി.എച്ച് റഹ്മാൻ, എഡിറ്റർ ജിജോ തുംമ്പുംപാട്ട്, അസോസിയേറ്റ് മുഹമ്മദ് കളത്തിങ്കൽ, കല, മേക്കപ്പ് എന്നിവ റെജി പുത്തൂരും കൈകാര്യം ചെയ്യുന്നു. ജോസ് ചാക്കോ ആണ് പി.ആർ.ഒ. അജേഷ് മോഹൻദാസ് പബ്ലിസിറ്റി ഡിസൈനും, നിർമാണ നിർവഹണം ദിനേശ് കുമാറും കൈകാര്യം ചെയ്യുന്നു. സിബി കെ.ടോമി, ഹരിപ്രസാദ് കിരൺ എന്നിവർ നിർമാണ മേൽനോട്ടം നിർവഹിക്കും. റൂവി ഗോൾഡൻ തുലിപ് ഹോട്ടലിൽ നടന്ന ചടങ്ങിൽ സിനിമാ നാടക രംഗങ്ങളിലെ പ്രമുഖർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.