മസ്കത്ത്: ഒമാനിൽ ബാർബർഷോപ്പുകളും ബ്യൂട്ടിപാർലറുകളും ബുധനാഴ്ച മുതൽ പ്രവർത്തനം പുനരാരംഭിക്കുേമ്പാൾ സുരക്ഷാ മുൻകരുതൽ നടപടികൾ പാലിക്കണമെന്ന് അധികൃതർ അറിയിച്ചു. ഒരേസമയം രണ്ട് ഉപഭോക്താക്കളിലധികം (വലുപ്പത്തിന് അനുസരിച്ച്) അനുവദനീയമല്ല. സാമൂഹിക അകലം ഉറപ്പാക്കണം. ഇതോടൊപ്പം ഹസ്തദാനവും ഒഴിവാക്കണം. കടക്കുള്ളിൽ ആളുകൾ കാത്തിരിക്കുന്നതും അനുവദനീയമല്ല. ബാർബർഷോപ്പിലെ ജീവനക്കാർ പി.പി.ഇ കിറ്റ്, ഫേസ് ഷീൽഡ്, മാസ്ക്, ഗ്ലൗസ് എന്നിവ ധരിക്കണം. ഉപയോഗിച്ച ശേഷം ഒഴിവാക്കാവുന്ന ഏപ്രണുകളും ഉപകരണങ്ങളും ഉണ്ടായിരിക്കണം. കത്രികകളടക്കം വീണ്ടും ഉപയോഗിക്കുന്ന സാധനങ്ങൾ ഒാരോ ആളുകൾക്ക് ശേഷവും രോഗാണുമുക്തമാക്കണം.
രോഗാണുമുക്തമാക്കുന്നതിനുള്ള നിശ്ചിത മാനദണ്ഡത്തിലുള്ള സംവിധാനങ്ങൾ ഒാരോ കടകളിലും ഉണ്ടാകണം. ഒാരോ ഉപഭോക്താക്കൾക്ക് സേവനം നൽകിയ ശേഷവും ജീവനക്കാർ കൈകൾ സോപ്പ് ഉപയോഗിച്ച് കഴുകണം. ഉപയോഗിക്കുന്ന വസ്ത്രങ്ങൾ ജീവനക്കാർ ശുചിത്വത്തോടെ വൃത്തിയാക്കുകയും വേണം. ഫേഷ്യൽ ക്ലീനിങ് സേവനങ്ങൾ നൽകുന്ന കടകളിൽ നാല് ചതുരശ്ര മീറ്ററെങ്കിലും സ്ഥലം അധികമായി വേണം. മൂർച്ചയുള്ള വസ്തുക്കൾ നീക്കം ചെയ്യുന്നതിന് എല്ലാ കടകളിലും പ്രത്യേക പാത്രങ്ങൾ വെക്കണമെന്നും അറിയിപ്പിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.