സുഹാർ: ബാത്തിന സൗഹൃദവേദി ജനുവരി 31ന് സുഹാറിലെ അൽവാദി ഹോട്ടൽ ഗ്രൗണ്ടിൽ നടത്തുന്ന മെഗാ ഷോ ആയ ‘ബാത്തിനോത്സവം 2025’ന്റെ സ്വാഗത രൂപവത്കരണ യോഗം സുഹാറിലെ മലബാർ പാരീസ് റസ്റ്റാറന്റ് ഹാളിൽ നടന്നു.
250 അംഗ കമ്മിറ്റി നിലവിൽവന്നു. യോഗത്തിൽ ജനറൽ കൺവീനറായി രാമചന്ദ്രൻ താനൂരിനെയും കൺവീനർമാരായി തമ്പാൻ തളിപ്പറമ്പ്, സജീഷ് ജി. ശങ്കർ, വാസുദേവൻ പിട്ടൻ, ചെയർമാനായി കെ.വി. രാജേഷ് വൈസ് ചെയർമാന്മാരായി വാസുദേവൻ, സിറാജ് തലശ്ശേരി മജീദ് എന്നിവരെ തെരഞ്ഞെടുത്തു.
മറ്റ് ഭാരവാഹികൾ: രക്ഷാധികാരികൾ- ഡോ. റോയ് പി. വീട്ടിൽ, മനോജ് കുമാർ, ബദറുൽ സമ, കെ. ആർ. പി വള്ളികുന്നം, ഫിനാൻസ് കൺവീനർ-മുരളി കൃഷ്ണൻ, പ്രോഗ്രാം കമ്മിറ്റി കൺവീനർ- സിറാജ് തലശ്ശേരി, വളന്റിയർ കൺവീനർ -ജയൻ എടപ്പറ്റ, സ്റ്റേജ്, ലൈറ്റ് ആൻഡ് സൗണ്ട് കൺവീനർ- നവാസ് മൂസ, ഫുഡ് കമ്മിറ്റി- സുരേഷ് ഫലജ്, പബ്ലിക് റിലേഷൻ - ട്രാൻസ്പോർട്ട് കൺവീനർ- അശോകൻ സഹം, മെഡിക്കൽ- ഡോ. ആസിഫ്, ഡോ. ഷാജി, റാഫിൾ കൂപ്പൺ -ഷഫീക്, റിസപ്ഷൻ - ഹസിത, ലിൻസി, ഗെസ്റ്റ് റിലേഷൻ-ജാസ്മിൻ, അനൂജ, ട്രഷറർ- സജീഷ് ജി. ശങ്കർ.
കേരളത്തിലെ ഉത്സവമേളങ്ങൾ അതിന്റ തനിമയോടെ സുഹാറിൽ നടക്കുന്ന ബാത്തിനോത്സവ പരിപാടിയിൽ അരങ്ങേറുമെന്ന് സംഘാടകർ പറഞ്ഞു.
ഗാനമേള, മിമിക്രി, ക്ലാസിക്കൽ ഡാൻസ്, വിവിധ കലാപരിപാടികൾ, ചെണ്ടമേളം, ഘോഷയാത്ര, പുലി കളി, താലപ്പൊലി, ഒപ്പന, മാർഗംകളി, തിരുവാതിര, ഒമാനി പാരമ്പര്യ കലാരൂപങ്ങൾ, മറ്റു കലാവരവുകളും ഉൾക്കൊള്ളിച്ചുകൊണ്ടുള്ള ഘോഷയാത്ര മുഖ്യപരിപാടിയാകും. മന്ത്രിമാർ, കലാ സാഹിത്യ പ്രമുഖർ ഉൾപ്പെടെ സാംസ്കാരിക പരിപാടികളിൽ പങ്കെടുക്കും. ഒക്ടോബർ നാലിന് നടത്താനിരുന്ന ബാത്തിനോത്സവം വയനാട് ദുരന്ത പശ്ചാത്തലത്തിൽ മാറ്റിവെക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.