മസ്കത്ത്: കോവിഡ് പശ്ചാത്തലത്തിൽ 60 വയസ്സിനു മുകളിലുള്ളവർ അനാവശ്യ യാത്രകൾ ഒഴിവാക്കുകയോ വൈകിപ്പിക്കുകയോ വേണമെന്ന് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നൽകി. കോവിഡ് ഗുരുതരമാകാനും മരണം തന്നെ സംഭവിക്കാനുള്ള സാധ്യത മുൻനിർത്തിയാണ് ലോകാരോഗ്യ സംഘടനയുടെ നിർദേശം. നിർബന്ധമായും യാത്ര ചെയ്യേണ്ടവർ മെഡിക്കൽ മാസ്ക് ധരിക്കണം. നിർബന്ധിത സാഹചര്യത്തിൽ മാത്രം മാസ്ക് മാറ്റുക. മാസ്ക് മാറ്റുന്നതിനുമുമ്പ് കൈകൾ വൃത്തിയാക്കുക. ഉൗരിയ മാസ്ക് സീൽ ചെയ്ത പ്ലാസ്റ്റിക് ബാഗിൽ ഇട്ടശേഷവും കൈകൾ വൃത്തിയാക്കാൻ ശ്രദ്ധിക്കണം. സാധ്യമാകുന്നയിടങ്ങളിലെല്ലാം മറ്റുള്ളവരിൽനിന്ന് കുറഞ്ഞത് ഒരു മീറ്റർ അകലം പാലിക്കുക. യാത്രയിൽ ഇടക്കിടെ കൈകൾ വൃത്തിയാക്കാൻ ശ്രദ്ധിക്കണം.
ഏതെങ്കിലും പ്രതലത്തിൽ തൊടുന്നതിനുമുമ്പ് രോഗാണുനാശിനിയടങ്ങിയ ൈവപ്പ് കൊണ്ട് തുടക്കുക. തുടച്ച വൈപ്പ് സീൽ ചെയ്ത പ്ലാസ്റ്റിക് ബാഗിൽ സൂക്ഷിക്കുക. യാത്രക്കു മുമ്പുള്ള രണ്ടാഴ്ച കാലയളവിൽ ആശുപത്രി സന്ദർശനം, കോവിഡ് രോഗികളോ ആരോഗ്യ പ്രവർത്തകരുമാേയാ അടുത്തിടപഴകൽ, കോവിഡ് ബാധിച്ചയാളുമായി താമസസ്ഥലം പങ്കുവെക്കൽ തുടങ്ങിയവ നടന്നിട്ടുണ്ടെങ്കിൽ ആ വിവരങ്ങൾ യാത്രക്കാരിൽനിന്ന് രേഖപ്പെടുത്തി വാങ്ങാൻ ബന്ധപ്പെട്ട ആരോഗ്യവകുപ്പുകൾ പ്രത്യേക ഫോറം ഏർപ്പെടുത്തുന്നത് നന്നായിരിക്കും. യാത്രക്കാരെ പിന്നീട് ബന്ധപ്പെടാനുള്ള വിവരങ്ങളും ഇതിൽ എഴുതി വാങ്ങണം. വിമാനത്തിനുള്ളിൽ വെച്ച് ഇൗ ഫോറം പൂരിപ്പിച്ച് വാങ്ങണം. ഇതോടൊപ്പം ഒാരോ രാജ്യങ്ങളിലും വന്നിറങ്ങുന്ന യാത്രക്കാരോട് അതത് രാജ്യങ്ങളുടെ കോവിഡ് നിയന്ത്രണ ആപ്ലിക്കേഷനുകൾ ഡൗൺലോഡ് ചെയ്യാൻ നിർദേശിക്കാവുന്നതാണെന്നും ലോകാരോഗ്യ സംഘടന അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.