മസ്കത്ത്: ഒമാനിലെ മുൻനിര ധനവിനിമയ സ്ഥാപനമായ ഗ്ലോബൽ മണി എക്സ്ചേഞ്ച് മസ്കത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ യാത്രക്കാരുടെ സൗകര്യാർഥം വിശാലമായ പുതിയ ശാഖയും ഒരു വിശ്രമ കേന്ദ്രവും പ്രവർത്തനം ആരംഭിച്ചു. ഒമാൻ എയർപോർട്സ് ചീഫ് കൊമേഴ്സ്യൽ ഓഫിസർ ഷെയ്ഖ് സമീർ അഹമ്മദ് മുഹമ്മദ് അൽ നബ്ഹാനി ഈ സൗകര്യം ഔദ്യോഗികമായി തുറന്നു നൽകി.
യാത്രക്കാർക്കും അവരുടെ ബന്ധുക്കൾക്കും വിശ്രമിക്കാനും ഫ്ലൈറ്റ് വരുന്നതും പോകുന്നതുമായ വിവരങ്ങൾ അറിയുവാനുമുള്ള സൗകര്യം ഇവിടെ ഉണ്ടാവും. ഒപ്പം 24 മണിക്കൂർ പ്രവർത്തിക്കുന്ന ഈ ശാഖയിൽനിന്നും ലോകമെമ്പാടുമുള്ള ഏതു കറൻസിയും വിനിമയം ചെയ്യാനും, ലോകത്തു എവിടേക്കും പണം അയക്കുവാനുമുള്ള സൗകര്യം ഒരുക്കിയിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു. യാത്രക്കാർക്കും അവരെ സ്വീകരിക്കാൻ വരുന്നവർക്കും വിശാലമായ ലോഞ്ച് തികച്ചും സൗജന്യമായി ഉപയോഗിക്കാവുന്നതാണ്. മസ്കത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിനുള്ളിൽ കമ്പനിക്ക് അഞ്ച് ശാഖകളുണ്ട്. കൂടാതെ വിസ സേവനങ്ങൾക്കായി പ്രേത്യേകം സംവിധാനം ഇമ്മിഗ്രേഷൻ ഭാഗത്തു പ്രവർത്തിച്ചുവരുന്നു.
ഒമാനിലെ എല്ലാ അന്താരാഷ്ട്ര വിമാനത്താവളങ്ങളിലും ഗ്ലോബൽ മണി എക്സ്ചേഞ്ചി സാനിധ്യമുണ്ട്. മസ്കത്ത്, സലാല അന്താരാഷ്ട്ര വിമാനത്താവളങ്ങളിൽ ഈ സേവങ്ങൾ 24x7 വാഗ്ദാനം ചെയ്യുന്നു. യാത്രക്കാരുടെ സൗകര്യാർഥം, വേഗത്തിൽ കറൻസി ലഭ്യമാക്കുവാൻ ഓൺലൈൻ ഓർഡർ ചെയ്യുവാനുള്ള സൗകര്യവുമുണ്ട് .
ഗ്ലോബൽ മണി എക്സ്ചേഞ്ച് ഡയറക്ടർ ഷെയ്ഖ് അബ്ദുല്ല അബ്ദുൽ മാലിക് അബ്ദുല്ല അൽ ഖലീലി, മാനേജിങ് ഡയറക്ടർ കെ.എസ്. സുബ്രഹ്മണ്യൻ, ജനറൽ മാനേജർ സോനം ഡോർജെ, ബോർഡ് ഉപദേഷ്ടാവ് അഡ്വ. ആർ മധുസൂദനൻ നായർ, എയർപോർട്ട് ശാഖ മാനേജർ കെ .ടി. മൻസൂർ, മറ്റു ജീവനക്കാരും ഒമാൻ എയർപോർട്സിന്റെ ഉന്നത ഉദ്യോഗസ്ഥരും ചടങ്ങിൽ പങ്കെടുത്തു. ഒമാനിലെ സാമ്പത്തിക സേവന രംഗത്ത് മുൻ നിരയിയിലുള്ള സ്ഥാപനത്തിന്റെ ലോകോത്തര ധന വിനിമയവും, കറൻസി സേവനങ്ങളും നൽകുന്നതിനുള്ള ദൗത്യത്തിലെ മറ്റൊരു നാഴികക്കല്ലാണ് ഈ പുതിയ സംവിധാനം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.