അമീറാത്ത്-ബൗഷർ പർവത പാതയിൽ ഉയര നിയന്ത്രണ മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിക്കുന്നു

അമീറാത്ത്-ബൗഷർ പർവത പാത

അമീറാത്ത്-ബൗഷർ പർവത പാതയിൽ ഉയര നിയന്ത്രണ മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിക്കുന്നു

മസ്കത്ത്: അമീറാത്ത്-ബൗഷർ പർവത പാതയിൽ ഉയര നിയന്ത്രണ മുന്നറിയിപ്പ് ബോർഡുൾ സ്ഥാപിക്കാൻ മസ്കത്ത് മുനിസിപ്പാലിറ്റി ഒരുങ്ങുന്നു. നാലു വ്യത്യസ്ത സ്ഥലങ്ങളിലായിരിക്കും ബോർഡുകൾ സ്ഥാപിക്കുക. ഇതിനായി ബന്ധപ്പെട്ട എല്ലാ ഡിസൈൻ, നിർമാണ പ്രവർത്തനങ്ങൾക്കും ഉത്തരവാദികളായ കരാറുകാരിൽനിന്ന് മുനിസിപ്പാലിറ്റി ബിഡ്ഡുകൾ ക്ഷണിച്ചു. പർവത പാതയിൽ പതിവായി വലിയ അപകടങ്ങൾ ഉണ്ടാകാറുണ്ട്. പ്രത്യേകിച്ചും ഹെവി ഡ്യൂട്ടി ട്രക്കുകൾ ഇവിടെ അപകടത്തിൽപെടാറുണ്ട്. അതിനാൽ അമീറാത്ത്-ബൗഷർ വിലായത്തുകളെ ബന്ധിപ്പിച്ച് തുരങ്ക പാത പോലുള്ള ഒരു സ്ഥിരം പരിഹാരത്തിനായി പൊതുജനങ്ങളിൽനിന്ന് ആവശ്യം ഉയർന്നിരുന്നു. തുരങ്ക പദ്ധതിക്കായി ഈ വർഷം അനുബന്ധ ടെൻഡർ പ്രഖ്യാപിക്കും. സര്‍ക്കാർ-സ്വകാര്യ പങ്കാളിത്തത്തിൽ ഒരുങ്ങുന്ന പദ്ധതിയിൽ മസ്‌കത്ത് നഗരസഭ, ഗതാഗത, ആശയവിനിമയ, വിവരസാങ്കേതിക മന്ത്രാലയം, ധനകാര്യ മന്ത്രാലയം എന്നീ വിഭാഗങ്ങളും ചേര്‍ന്ന് പ്രവര്‍ത്തിക്കും. 2.6 കിലോമീറ്ററായിരിക്കും തുരങ്കപാതയുടെ നീളം. തലസ്ഥാനത്തെ ഗതാഗതക്കുരുക്കഴിക്കുന്നതിനും പാത ഗുണകരമാകുമെന്നാണ് അധികൃതർ കണക്ക് കൂട്ടുന്നത്.

ടണൽ പാത അമീറാത്തിന്റെ മുഖച്ഛായ തന്നെ മാറ്റും.വിനോദ സഞ്ചാര വാണിജ്യ മേഖല വളരാനും വഴി ഒരുക്കും. നിലവിലെ റോഡിൽ പൊലീസ് റോന്ത് ചുറ്റൽ വർധിപ്പിക്കണമെന്നും പൊതുജനങ്ങൾ നിർദേശം വെക്കുന്നുണ്ട്.

ഒമാനിലെ പ്രധാന ചുരം റോഡായ അമീറാത്ത്- ബോഷർ റോഡ് ഗതാഗത രംഗത്ത് വൻ കാൽവെപ്പാണ്. ബൗഷർ ഭാഗത്തു നിന്ന് വരുന്നവർക്ക് എളുപ്പത്തിൽ അമീറാത്തിലേക്കും ഖുറിയാത്ത്, സൂർ ഭാഗങ്ങളിലേക്കും എത്തിച്ചേരാൻ റോഡ് സഹായകമായിരുന്നു. ഇത് കാരണം സുൽത്താൻ ഖാബൂസ് സ്ട്രീറ്റിൽ തിരക്ക് കുറക്കാനും സഹായിച്ചിരുന്നു. എന്നാൽ, ഈ റോഡിൽ നിരവധി അപകടങ്ങളാണ് നടക്കുന്നത്. വാഹനം ഓടിക്കുന്നവരുടെ ചെറിയ അശ്രദ്ധപോലും വൻ ദുരന്തത്തിലേക്ക് നയിക്കാറുണ്ട്. നിരവധി മരണങ്ങൾക്ക് കാരണമായ അപകടങ്ങളും ഈ റോഡിൽ നടന്നിട്ടുണ്ട്. അതോടൊപ്പം മഴയും മറ്റു കാലാവസ്ഥ പ്രശ്നങ്ങളും ഉണ്ടാവുമ്പോൾ റോഡുമായി ബന്ധപ്പെട്ട മലകൾ ഇടിഞ്ഞ് വീഴുന്ന അനുഭവങ്ങളും ഉണ്ടായിട്ടുണ്ട്.

സുരക്ഷാ പ്രശ്നങ്ങളാൽ റോഡ് നിരവധി തവണ അടച്ചിടുകയും ചെയ്തിരുന്നു. തുരങ്കപാത യാഥാർഥ്യമാക്കുന്നതോടെ ഇതിനൊക്കെ പരിഹാരമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഈ വർഷം ചില പ്രധാന റോഡ് പദ്ധതികൾ നടപ്പിലാക്കുമെന്നും മന്ത്രി അറിയിച്ചിട്ടുണ്ട്. റായ്സൂത്- മുഗ്‌സൈൽ റോഡ് ഇരട്ടിപ്പിക്കൽ, ഹൈമ വിലായത്ത് മുതൽ തുംറൈത്ത വിലായത്തുവരെ 400 കിലോമീറ്റർ നീളമുള്ള ആദം-ഹൈമ-തുംറൈത്ത് റോഡിന്റെ ഇരട്ടിപ്പിക്കൽ, അൽ കാമിൽ അൽ വാഫി - ജഅലാൻ ബാനി ബു ഹസ്സൻ - ജഅലാൻ ബാനി ബു അലി റോഡുകളുടെ ഇരട്ടിപ്പിക്കൽ, റുബൂൽ ഖാലി റോഡിന്റെ ഇരട്ടിപ്പിക്കൽ (ആദ്യ ഘട്ടം) എന്നിവ പദ്ധതികളിൽ ഉൾപ്പെടുന്നതാണ്.

Tags:    
News Summary - Height control warning boards installed on the Ameerat-Bowsher mountain pass

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.