മസ്കത്ത്: ഒമാനിൽ സ്വകാര്യ ആരോഗ്യ സ്ഥാപനങ്ങളിലെ കോവിഡ് പരിശോധന നിരക്കുകൾ സംബന്ധിച്ച് ആരോഗ്യ മന്ത്രാലയം അറിയിപ്പ് പുറപ്പെടുവിച്ചു. മൂന്ന് തരത്തിലുള്ള പരിശോധനകളാണ് സ്വകാര്യ സ്ഥാപനങ്ങളിൽ നടത്തുക. 15 റിയാൽ മുതൽ 50 റിയാൽ വരെയാണ് ഇവയുടെ നിരക്ക്. 45 മിനിറ്റ് മുതൽ 120 മിനിറ്റ് വരെയാണ് ഇൗ പരിശോധനകൾ നടത്തുന്നതിനുള്ള സമയം.
പി.ഒ.സി-പി.സി.ആർ പരിശോധനയാണ് ഇതിൽ ഏറ്റവും ചെലവ് കൂടിയത്. മൂക്കിൽ നിന്നെടുക്കുന്ന സ്വാബ് ആേട്ടാമാറ്റിക് രീതിയിൽ പരിശോധിച്ചാണ് വൈറസ് ബാധ കണ്ടെത്തുക. 45 മിനിറ്റാണ് പരിശോധനക്ക് വേണ്ട സമയം. ഒരു ദിവസത്തിനുള്ളിൽ റിപ്പോർട്ട് ലഭിക്കും. പരിശോധനക്ക് 45 റിയാലും സാമ്പിൾ ശേഖരിക്കുന്നതിന് അഞ്ച് റിയാലുമടക്കം അമ്പത് റിയാൽ നൽകണം. ആർ.ടി-പി.സി.ആർ പരിശോധനയാണ് അടുത്തത്. മൂക്കിൽ നിന്നെടുക്കുന്ന സാമ്പിളുകൾ മാന്വൽ രീതിയിൽ പരിശോധിച്ചാണ് രോഗാണു സാന്നിധ്യം കണ്ടെത്തുക. 120 മിനിറ്റാണ് പരിശോധനക്ക് വേണ്ട സമയം. രണ്ട് മുതൽ മൂന്ന് ദിവസത്തിനുള്ളിൽ റിപ്പോർട്ട് ലഭിക്കും. പരിശോധനക്ക് 30 റിയാലും സാമ്പിൾ ശേഖരിക്കുന്നതിന് അഞ്ച് റിയാലും നൽകണം. നിലവിലുള്ള വൈറസ് ബാധ കണ്ടെത്താനായി മുകളിൽ പറഞ്ഞ പി.സി.ആർ പരിശോധനകളാണ് നടത്തേണ്ടത്.
കോവിഡ് വന്നുപോയോ എന്നറിയാനുള്ള രക്ത സാമ്പിൾ ശേഖരിച്ചുള്ള സെറോളജിക്കൽ പരിശോധനയാണ് നടത്തേണ്ടത്. 60 മിനിറ്റാണ് പരിശോധനക്ക് വേണ്ട സമയം. രണ്ടുമണിക്കൂറിനുള്ളിൽ റിപ്പോർട്ട് ലഭിക്കും. പരിശോധനക്ക് 11 റിയാലും സാമ്പിൾ ശേഖരിക്കുന്നതിന് നാല് റിയാലുമാണ് നിരക്ക്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.