മസ്കത്ത്: ഒമാനിലെ ഇന്ത്യൻ സ്കൂളുകളിൽ നവംബറിലും ഒാൺലൈൻ പഠനം തുടരും. ക്രിസ്മസ് അവധിക്ക് ശേഷം ജനുവരിയിൽ സ്കൂൾ തുറക്കുേമ്പാൾ സാഹചര്യങ്ങൾ വിലയിരുത്തി ക്ലാസുകൾ തുടങ്ങുന്ന വിഷയത്തിൽ തീരുമാനമെടുക്കുമെന്നും ഇന്ത്യൻ സ്കൂൾ ഡയറക്ടർ ബോർഡ് പത്രകുറിപ്പിൽ അറിയിച്ചു. അതുവരെ പത്ത്, 12 ഗ്രേഡുകളിലടക്കം ഒാൺലൈൻ ക്ലാസുകൾ തുടരും.
സ്കുളുകളിൽ ക്ലാസുകൾ പുനരാരംഭിക്കുന്നതിെൻറ താൽപര്യം അറിയുന്നതിനും ഒാൺലൈൻ പഠനത്തിെൻറ സ്വീകാര്യത മനസിലാക്കുന്നതിനുമായി അടുത്തിടെ ഇന്ത്യൻ സ്കൂൾ ഡയറക്ടർ ബോർഡ് രക്ഷിതാക്കൾക്കിടയിൽ സർവേ നടത്തിയിരുന്നു. മഹാമാരി സാഹചര്യം കണക്കിലെടുത്ത് നിലവിലെ അക്കാദമിക വർഷത്തിൽ ഒാൺലൈൻ പഠനം തുടരുന്നതിനായാണ് സർവേയിൽ താൽപര്യം പ്രകടിപ്പിച്ചത്. കോവിഡ് സാഹചര്യങ്ങൾ സ്കൂൾ ബോർഡ് തുടർച്ചയായി വിലയിരുത്തി വരുകയാണെന്ന് ഇന്ത്യൻ സ്കൂൾ ഡയറക്ടർ ബോർഡ് ചെയർമാൻ ഡോ.േബബി സാം സാമുവൽ പറഞ്ഞു. സ്കൂൾ അധികൃതർ, രക്ഷിതാക്കൾ, വിദ്യാർഥികൾ തുടങ്ങിയവരുടെ താൽപര്യങ്ങൾ കൂടി കണക്കിലെടുത്താണ് തീരുമാനങ്ങൾ കൈകൊള്ളുക. ഇൗ വർഷം മികച്ച രീതിയിലുള്ള ഒാൺലൈൻ വിദ്യാഭ്യാസം തുടരും. അടുത്ത വർഷം എല്ലാ വിധ ആരോഗ്യ-സുരക്ഷ നടപടിക്രമങ്ങളും പാലിച്ചുള്ള സംയോജിത വിദ്യാഭ്യാസത്തിെൻറ സാധ്യതകൾ തേടുമെന്നും ഡോ.ബേബി സാം സാമുവൽ പറഞ്ഞു.
കോവിഡ് വ്യാപനത്തെ തുടർന്ന് കഴിഞ്ഞ മാർച്ചിലാണ് ഒമാനിലെ സ്കൂളുകൾ അടച്ചത്. സ്കൂളുകൾ അടച്ച് അധികം വൈകാതെ ഇന്ത്യൻ സ്കൂളുകൾ ഒാൺലൈൻ പഠന രീതിയിലേക്ക് തിരിഞ്ഞിരുന്നു. ഏപ്രിൽ മുതൽ രാജ്യത്തെ 21 ഇന്ത്യൻ സ്കൂളുകളിലും കിൻറർഗാർട്ടൻ മുതൽ 12ാം ഗ്രേഡ് വരെ ഒാൺലൈൻ പഠനം നടന്നുവരുന്നുണ്ട്. ഒാൺലൈൻ പഠനം തടസമില്ലാതെ തുടരുന്നതിനായി വാർഷികാവധി ഡിസംബറിലേക്ക് മാറ്റുകയും ചെയ്തിരുന്നു. കഴിഞ്ഞ ഏഴുമാസത്തെ ഒാൺലൈൻ പഠന കാലത്തിനിടെ വിവിധ ക്ലാസുകളിലായി ഒാൺലൈൻ ഫോർമേറ്റീവ് അസസ്മെൻറുകളടക്കം നടത്തിയതായും ഇന്ത്യൻ സ്കൂൾ ബോർഡ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.