മസ്കത്ത്: ഒമാനിൽ കോവിഡ് ബാധിച്ച് പത്തുപേർ കൂടി മരിച്ചു. ഇതോടെ ആകെ മരണസംഖ്യ ആയിരമായി. മരണപ്പെട്ടവരിൽ 743 പേർ സ്വദേശികളും 257 പേർ പ്രവാസികളുമാണ്. സൗദി അറേബ്യക്ക് ശേഷം ആയിരം കോവിഡ് മരണം റിപ്പോർട്ട് ചെയ്യപ്പെടുന്ന അടുത്ത രാജ്യമാണ് ഒമാൻ. മാർച്ച് 31നാണ് ഒമാനിൽ ആദ്യ കോവിഡ് മരണം റിപ്പോർട്ട് ചെയ്യപ്പെടുന്നത്. മത്രയിൽ വ്യാപാരിയായ 72കാരനായ സ്വദേശിയാണ് മരണപ്പെട്ടത്. ഏപ്രിൽ നാലിന് ഒരു സ്വദേശിയും ഏപ്രിൽ പത്തിന് ഒരു വിദേശിയും മരണപ്പെട്ടു. മരണപ്പെട്ട സ്വദേശികളിൽ കുടുതൽ പേരും 70നും 79നുമിടയിൽ പ്രായമുള്ളവരാണ്. പ്രവാസികളിൽ 40നും 49നുമിടയിൽ പ്രായമുള്ളവരാണ് കൂടുതൽ പേരും മരണപ്പെട്ടതെന്ന് കണക്കുകൾ പറയുന്നു.
817 പേർക്ക് കൂടി പുതുതായി വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. 103465 പേരാണ് ഇതുവരെ രോഗബാധിതരായത്. 54 പേർ കൂടി രോഗ മുക്തരായി. രോഗം ഭേദമായവരുടെ എണ്ണം ഇതോടെ 91329 ആയി. 57 പേരെ കൂടി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 554 പേരാണ് ആശുപത്രികളിൽ ചികിൽസയിലുള്ളത്. ഇതിൽ 211 പേർ തീവ്ര പരിചരണ വിഭാഗത്തിലാണുള്ളത്. മസ്കത്ത് ഗവർണറേറ്റിലാണ് ഇന്നും കൂടുതൽ രോഗികൾ. 302 പേർക്കാണ് ഇവിടെ വൈറസ് ബാധ സ്ഥിരീകരിച്ചത്. വിലായത്ത് തലത്തിലെ കണക്കെടുക്കുേമ്പാൾ 107 പുതിയ രോഗികളുള്ള സലാലയാണ് മുന്നിൽ.
മസ്കത്ത് ഗവർണറേറ്റിൽ 89 പുതിയ രോഗികളുള്ള സീബാണ് മുന്നിൽ. മസ്കത്ത്-81, ബോഷർ-77, മത്ര-34, അമിറാത്ത്-18, ഖുറിയാത്ത് -മൂന്ന് എന്നിങ്ങനെയാണ് മസ്കത്തിൽ മറ്റിടങ്ങളിലെ രോഗബാധിതരുടെ എണ്ണം. രണ്ടാമതുള്ള ദോഫാറിലെ 117 രോഗികളിൽ 107 പേരും സലാലയിലാണ്. മിർബാത്തിൽ മൂന്ന് പേർക്കും ഷാലിം, തുംറൈത്ത്, സദാ എന്നിവിടങ്ങളിൽ രണ്ട് പേർക്ക് വീതവും മസ്യൂനയിൽ ഒരാൾക്കും അസുഖം സ്ഥിരീകരിച്ചിട്ടുണ്ട്. വടക്കൻ ബാത്തിനയിൽ 105 പേർക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതിൽ 75 പേരും സുഹാറിലാണ്. ഷിനാസ്-എട്ട്, സഹം-ഏഴ്, സുവൈഖ്-ആറ്, ലിവ-അഞ്ച്, ഖാബൂറ-നാല് എന്നിങ്ങനെയാണ് മറ്റിടങ്ങളിലെ രോഗികൾ. അടുത്ത സ്ഥാനത്തുള്ള ദാഹിറയിൽ 82 പേർക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതിൽ 78 പേരും ഇബ്രിയിലാണ്. ദാഖിലിയയിലെ 70 പേരിൽ 34 പേരും നിസ്വയിലാണ്. അൽ ഹംറയിലുംആദമിലും ഏഴ് വീതം രോഗികളുണ്ട്. തെക്കൻ ബാത്തിന-69, തെക്കൻ ശർഖിയ-28, വടക്കൻ ശർഖിയ -26, ബുറൈമി-എട്ട്, മുസന്ദം-അഞ്ച്, അൽ വുസ്ത-അഞ്ച് എന്നിങ്ങനെയാണ് മറ്റ് ഗവർണറേറ്റുകളിലെ പുതിയ രോഗികളുടെ എണ്ണം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.