ആശുപത്രികൾ നിറയുന്നു, തീവ്ര പരിചരണ വിഭാഗവും-ഒമാൻ ആരോഗ്യ മന്ത്രി

മസ്കത്ത്: കോവിഡ് രോഗികളുടെ ഉയർന്നതോടെ രാജ്യത്തെ ആശുപത്രികൾ പരമാവധി ശേഷിയിലേക്ക് അടുക്കുകയാണെന്ന മുന്നറിയിപ്പുമായി ആരോഗ്യ മന്ത്രി ഡോ. അഹമ്മദ് അൽ സഇൗദി. തീവ്ര പരിചരണ വിഭാഗങ്ങളും നിറഞ്ഞുവരുകയാണ്. വെല്ലുവിളിയുയയർത്തുന്ന നിലവിലെ സാഹചര്യത്തിൽ ജാഗ്രത അനിവാര്യമാണെന്ന് കോവിഡ് ഫീൽഡ് ആശുപത്രിയുടെ ഉദ്ഘാടന ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കവേ മന്ത്രി പറഞ്ഞു. സാമൂഹിക അകലമടക്കം പ്രതിരോധ നടപടികൾ പാലിക്കുന്നതിൽ പലരും വിമുഖത പുലർത്തുകയാണ്. രോഗികളുടെ എണ്ണം വർധിക്കാൻ ഇതാണ് കാരണമെന്നും അൽ സഇൗദി പറഞ്ഞു.


സാമ്പത്തിക മേഖല ചലിക്കുന്നതിന് കൂടുതൽ വാണിജ്യ പ്രവർത്തനങ്ങൾക്ക് അനുമതി നൽേകണ്ടത് അത്യാവശ്യമാണ്. എന്നാൽ ഇത് മുൻകരുതൽ നടപടികളില്ലാതെ അശ്രദ്ധമായി പ്രവർത്തിക്കുന്നതിനുള്ള അനുമതിയല്ല. ഒമാനിലെ മൊത്തം രോഗികളുടെ എണ്ണം ഒരു ലക്ഷം കടന്നു. ഞായറാഴ്ച തീവ്ര പരിചരണ വിഭാഗത്തിൽ 210 രോഗികളാണ് ഉണ്ടായിരുന്നത്. ഒമാെൻറ ചരിത്രത്തിൽ ആദ്യമായാണ് ഇത്തരം സാഹചര്യം. മൂന്ന് ദിവസത്തിനിടെ 45 മരണമാണ് സംഭവിച്ചതെന്നും അശ്രദ്ധയോടെയുള്ള പ്രവർത്തനങ്ങളുടെ ഫലമാണ് ഇതെന്നും മന്ത്രി പറഞ്ഞു. തീവ്ര പരിചരണ വിഭാഗത്തിലേക്ക് കൂടുതൽ നഴ്സുമാരെയും ഡോക്ടർമാരെയും റിക്രൂട്ട് ചെയ്തിട്ടുണ്ട്. ആവശ്യമെങ്കിൽ ഫീൽഡ് ആശുപത്രിയോട് ചേർന്ന് തീവ്ര പരിചരണ വിഭാഗം ആരംഭിക്കുന്നതും പരിഗണിക്കുമെന്ന് മന്ത്രി കൂട്ടിച്ചേർത്തു.


കോവിഡ് വാക്സിൻ ലഭ്യതയെ യാഥാർഥ്യ ബോധത്തോടെ സമീപിക്കേണ്ടതുണ്ടെന്നും ഡോ. അൽ സഇൗദി പറഞ്ഞു. ഫലപ്രാപ്തി ഉറപ്പുനൽകുന്ന മരുന്ന് ലഭിക്കാൻ സമയമെടുക്കും. നിരവധി കമ്പനികളുടെ വാക്സിൻ പരീക്ഷണം മൂന്നാം ഘട്ടത്തിലെത്തി നിൽക്കുന്നുണ്ട്. ക്ലിനിക്കൽ പരീക്ഷണങ്ങളിൽ അവസാനത്തേതാണ് ഇത്. ഇത്തരം കമ്പനികളുമായി മന്ത്രാലയം ബന്ധപ്പെട്ട് വരുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. വാക്സിെൻറ വാണിജ്യ ഉത്പാദനം സംബന്ധിച്ച് നിശ്ചിത തീയതി ഇപ്പോൾ പറയുവാൻ കഴിയില്ല. പരീക്ഷണങ്ങൾ സംബന്ധിച്ച വാർത്തകളാണ് ഇപ്പോൾ പരക്കുന്നത്. അന്താരാഷ്ട്ര തലത്തിൽ സുരക്ഷയും പ്രവർത്തനക്ഷമതയും അംഗീകരിച്ച മരുന്നുകൾ മാത്രമാണ് ഒമാൻ ഉപയോഗിക്കുകയുള്ളൂവെന്നും മന്ത്രി പറഞ്ഞു. എല്ലാവരും സ്വന്തം ആരോഗ്യവും കുടുംബത്തിെൻറയും സമൂഹത്തിെൻറയും ആരോഗ്യവും പരിരക്ഷിക്കാൻ പ്രതിബദ്ധത പുലർത്തണം. യുവാക്കൾ രോഗം സംബന്ധിച്ച ബോധവത്കരണ പ്രവർത്തനങ്ങൾ നടത്തുകയും


ഉൗഹാപോഹങ്ങൾ തള്ളികളയുകയും വേണമെന്നും മന്ത്രി പറഞ്ഞു.


Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-07-28 07:06 GMT