മസ്കത്ത്: രാജ്യത്തെ സ്കൂളുകളിൽ നവംബർ ഒന്നിന് ക്ലാസുകൾ പുനരാരംഭിക്കുേമ്പാൾ എല്ലാ വിധ ആരോഗ്യ മുൻകരുതൽ നടപടികളും ഉറപ്പാക്കുമെന്ന് വിദ്യാഭ്യാസ മന്ത്രാലയത്തിലെ അണ്ടർ സെക്രട്ടറി ഡോ. അബ്ദുല്ല ബിൻ ഖാമിസ് അംബുസൈദി അറിയിച്ചു. ആരോഗ്യ മന്ത്രാലയവുമായി ചേർന്നാണ് ഇത് നടപ്പിലാക്കുക. കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാൻ ക്ലാസ്മുറികളിലടക്കം സാമൂഹിക അകലം ഉറപ്പാക്കും. ഇതിെൻറ ഭാഗമായി ഒരു ക്ലാസിൽ പരമാവധി 16 കുട്ടികളെ മാത്രമാണ് അനുവദിക്കുകയെന്നും ഡോ. അബ്ദുല്ല ബിൻ ഖാമിസ് ഒമാൻ ടെലിവിഷന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
കോവിഡ് ബാധ കണ്ടെത്തുന്ന പക്ഷം സ്കൂൾ അല്ലെങ്കിൽ ക്ലാസ്റൂം അടച്ചിടുകയും ചെയ്യും. അടിസ്ഥാന വിഷയങ്ങൾ മാത്രമാകും ക്ലാസ് മുറികളിൽ പഠിപ്പിക്കുക. മറ്റുള്ളവ ഒാൺലൈനായിട്ടായിരിക്കും പഠിപ്പിക്കുക. വിദ്യാർഥികളുടെ അറ്റൻറൻസ് രേഖപ്പെടുത്താൻ വിദ്യാഭ്യാസ ഡയറക്ടറേറ്റുകൾക്ക് അനുയോജ്യമായ രീതി സ്വീകരിക്കാവുന്നതാണ്. ദീർഘനാളത്തേക്കായുള്ള സുസ്ഥിരമായ സംയോജിത വിദ്യാഭ്യാസ രീതി വികസിപ്പിച്ച് എടുക്കാനാണ് സർക്കാരിെൻറ ശ്രമമമെന്നും അണ്ടർ സെക്രട്ടറി പറഞ്ഞു. സംയോജിത വിദ്യാഭ്യാസ രീതിയുടെ നടത്തിപ്പ് ഒാരോ സ്കൂളിലെയും വിദ്യാർഥികളുടെ എണ്ണത്തിനനുസരിച്ച് വ്യത്യാസപ്പെട്ടിരിക്കുമെന്നും ഡോ. അബ്ദുല്ല ബിൻ ഖാമിസ് പറഞ്ഞു. അധ്യാപകർക്കായി ഇലക്ട്രോണിക് പ്ലാറ്റ്ഫോമിലൂടെ പരിശീലന പദ്ധതി നടത്തും. വിദ്യാർഥികൾക്ക് കമ്പ്യൂട്ടർ വാങ്ങി നൽകാൻ സാധിക്കാത്ത കുടുംബങ്ങൾക്ക് മതിയായ പിന്തുണ നൽകും. ഇതോടൊപ്പം വിദ്യാർഥികളെ ഇ-ലേണിങ്ങിൽ സഹായിക്കുന്നതിന് മാതാപിതാക്കൾക്ക് സഹായകരമായ പരിശീലന ഗൈഡും പുറത്തിറക്കും. വിദ്യാർഥികളെ പഠനത്തിൽ സഹായിക്കുന്നതിനായി രണ്ട് തരത്തിലുള്ള പഠന പ്ലാറ്റ്ഫോമുകളും അധ്യാപകർക്ക് ക്ലാസെടുക്കാൻ ഒരുങ്ങുന്നതിനായി ഇലക്ട്രോണിക് പ്ലാറ്റ്ഫോമും നിലവിലുണ്ട്. ഇതിന് പുറമെ ഇലക്ട്രോണിക് ലൈബ്രറിയും സജ്ജീകരിച്ചിട്ടുണ്ട്. ടെലികമ്മ്യൂണിക്കേഷൻ കമ്പനികളുടെ സഹായത്തോടെ ഇൻറർനെറ്റ് സംവിധാനം ശക്തിപ്പെടുത്തുകയും ഇൻറർനെറ്റ് ഇല്ലാത്ത സ്കൂളുകളിൽ കണക്ഷൻ എത്തിക്കുകയും ചെയ്തതായി ഡോ. അബ്ദുല്ല ബിൻ ഖാമിസ് പറഞ്ഞു. നിലവിലെ സാഹചര്യത്തിൽ സംയോജിത വിദ്യാഭ്യാസ പദ്ധതിക്ക് അനുയോജ്യമായ രീതിയിൽ പാഠ്യപദ്ധതിയിൽ ചെറിയ മാറ്റങ്ങൾ വരുത്തിയിട്ടുണ്ടെന്ന് അണ്ടർ സെക്രട്ടറി പറഞ്ഞു. ക്ലാസുകൾ നിർത്തിവെച്ചതിനെ തുടർന്ന് പഠിക്കാൻ കഴിയാതിരുന്ന വിഷയങ്ങൾക്കായി അനുബന്ധ പാഠ്യ പദ്ധതിയും ഏർപ്പെടുത്തുമെന്നും അണ്ടർ സെക്രട്ടറി പറഞ്ഞു.
ഇന്ത്യൻ സ്കൂളുകൾ വിദ്യാഭ്യാസ മന്ത്രാലയത്തിെൻറ മാർഗനിർദേശങ്ങൾക്കനുസരിച്ച് തുറക്കുന്നതിനുള്ള ഒരുക്കങ്ങൾ നടത്തിവരുകയാണെന്ന് സ്കൂൾ ബോർഡ് ചെയർമാൻ ഡോ.ബേബി സാം സാമുവൽ പറഞ്ഞു. മന്ത്രാലയത്തിൽ നിന്നുള്ള വിശദമായ മാർഗനിർദേശങ്ങൾക്കായി കാത്തിരികുകയാണ്. ഇതിനനുസരിച്ച് അന്തിമ നടപടികൾക്ക് രൂപം നൽകുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.