വയനാട് ദുരന്തം: 'ബാത്തിനോത്സവം' 2024 മാറ്റി

മസ്കത്ത്: വയനാട് നടന്ന ഉരുൾപൊട്ടൽ ദുരന്തത്തിന്‍റെ പശ്ചാത്തലത്തിൽ ബാത്തിന സൗഹൃദ വേദി ഒക്ടോബർ നാലിന് സൊഹാറിലെ മജാൻ ഹാളിൽ നടത്താൻ നിശ്ചയിച്ച 'ബാത്തിനൊത്സവം 2024' മാറ്റിവെച്ചെന്ന് സംഘാടകർ അറിയിച്ചു.

കേരളത്തിൽ ഉണ്ടായ ഏറ്റവും വലിയ പ്രകൃതി ദുരന്തത്തിൽ നിരവധി പ്രവാസി കുടുംബങ്ങൾക്കും ജീവൻ നഷ്ടപ്പെട്ടിട്ടുണ്ട്. രണ്ട് പ്രദേശങ്ങൾ തീർത്തും തുടച്ചു നീക്കപ്പെട്ട അവസ്ഥയിൽ അതിൽ പെട്ടുപോയവരെ സഹായിച്ചു ചേർത്തു നിർത്തുക എന്ന ലക്ഷ്യത്തിലാണ് ഇവന്‍റ് മാറ്റിവെക്കുന്നത്.

കേരളത്തിലെ കലാകാരന്മാർ അടങ്ങുന്ന നിരവധി കലാ പരിപാടികളും, പിന്നണി ഗായകരുടെ ഗാനമേളയും ഉൾക്കൊള്ളിച്ചുകൊണ്ട് നാട്ടിലെ ഉത്സവം സൊഹാറിൽ അരങ്ങത്തെത്തിക്കുന്ന വിധമായിരുന്നു പരിപാടി ആസൂത്രണം ചെയ്തിരിക്കുന്നത്. ഘോഷയാത്ര, ചെണ്ടമേളം, കാഴ്ചവരവ്, താലപ്പൊലി, എന്നിവയും പരിപാടിയിൽ ഉൾപ്പെടുത്തിയിരുന്നു. മാറ്റിവെച്ച തീയതി പിന്നീട് അറിയിക്കുമെന്ന് പ്രോഗ്രാം കൺവീനർ അറിയിച്ചു.

Tags:    
News Summary - Wayanad disaster-Bathinotsavam 2024 postponed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.