ഒമാനിൽ വിവാഹിതരാകുന്നവർ കുറയുന്നു

മസ്കത്ത്: ഒമാനിൽ വിവാഹിതരാകുന്നവരുടെ എണ്ണത്തിൽ കുറവുണ്ടാകുന്നതായി റിപ്പോർട്ടുകൾ. കഴിഞ്ഞ രണ്ടു വർഷത്തെ കണക്കുകൾ പ്രകാരമാണ് നാഷനൽ സെന്‍റർ ഫോർ സ്റ്റാറ്റിസ്റ്റിക്സ് ആൻഡ് ഇർഫോമേഷൻ (എൻ.സി.എസ്.ഐ) വിവാഹം രജിസ്റ്റർ ചെയ്യുന്നവരുടെ എണ്ണത്തിൽ കുറവുണ്ടാകുന്നതായി വ്യക്തമാക്കിയത്.

2021ൽ രാജ്യത്ത് 19,294 പേർ വിവാഹം രജിസ്റ്റർ ചെയ്തിരുന്നു. എന്നാൽ, 2022ൽ അത് 15,400 ആയും 2023ൽ 14,716 ആയും കുറഞ്ഞു. അതേസമയം, വിവാഹ മോചനങ്ങളുടെ കണക്കുകളിലും കുറവുള്ളതായി എൻ.സി.എസ്.ഐ വ്യക്തമാക്കുന്നു. 2023ലെ കണക്കുകൾ പ്രകാരം 3828 പേരാണ് വിവാഹ മോചനത്തിനായി തയാറായത്. എന്നാൽ, 2022ൽ അത് 4160 ഉം 2021ൽ 3837 എന്ന പ്രകാരവുമാ‍യിരുന്നു കണക്കുകൾ.

അതേസമയം, 2023ൽ മസ്കത്ത് ഗവർണറേറ്റിൽ വിവാഹമോചന കേസുകളുടെ എണ്ണത്തിൽ മുൻ വർഷങ്ങളെ അപേക്ഷിച്ച് വർധനവാണുണ്ടാ‍യത്. 

Tags:    
News Summary - Oman's marriage rate is on the decline

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.