ദാഹിറ ഗവർണറേറ്റിൽ ഫാൻസ് വില്ലേജുമായി ബന്ധപ്പെട്ട കാര്യങ്ങൾ അധികൃതർ വാർത്ത
സമ്മേളനത്തിൽ വിശദീകരിക്കുന്നു
മസ്കത്ത്: ലോകകപ്പ് ആവേശം ജനങ്ങളിലേക്കെത്തിക്കാൻ ദാഹിറ ഗവർണറേറ്റിൽ ഫാൻസ് വില്ലേജുകളൊരുക്കും. വിവിധങ്ങളായ വിനോദ പരിപാടികളും നടത്തുമെന്ന് സംഘാടകർ വാർത്തസമ്മേളനത്തിൽ അറിയിച്ചു.
ആധുനിക സാങ്കേതികവിദ്യ ഉപയോഗിച്ച് സജ്ജീകരിച്ച വേദിയിൽ മത്സരങ്ങളുടെ തത്സമയ സംപ്രേഷണവും ഉണ്ടാകും. നവംബർ 20 മുതൽ ഡിസംബർ 18 വരെയായിരിക്കും പരിപാടി. മത്സരം കാണുന്നതിനുള്ള സ്ഥലം, ഫുഡ് കോർട്ടുകൾ, ഇലക്ട്രോണിക് ഗെയിമുകൾ, കുട്ടികൾകും മുതിർന്നവർക്കുമുള്ള മോട്ടോർ ഗെയിമുകൾ, ഉപഭോക്തൃ പ്രദർശനം തുടങ്ങിയവക്ക് വിവിധ ഇടങ്ങൾ ഉണ്ടാകും. മേഖലയിൽ ആദ്യമായി വിരുന്നെത്തിയ മേളയെ അതിന്റെ എല്ലാ സൗന്ദര്യത്തോടെയും വരവേൽക്കുകയാണ്. ലോകകപ്പ് ആവേശം ഗ്രാമങ്ങളിലേക്കും ഇവിടെ എത്തുന്ന സഞ്ചാരികളിലേക്കും എത്തിക്കുകയാണ്.
സമാന രീതിയിലുള്ള പരിപാടികൾ സലാല, ഇബ്രി, സുഹാർ തുടങ്ങിയ സ്ഥലങ്ങളിലും നടക്കും. ലോകകപ്പിനായെത്തുന്ന ആരാധകരെ വരവേൽക്കാൻ തലസ്ഥാന നഗരിയിൽ ഫാൻസ് ഫെസ്റ്റിവലും നടത്തും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.