യൂസുഫ് ബിൻ അലവി, സയ്യിദ് ബദ്ർ ബിൻ ഹമദ് അൽ ബുസൈദി
മസ്കത്ത്: 23 വർഷക്കാലം നയതന്ത്രമികവിൽ രാജ്യത്തി െൻറ വിദേശകാര്യ വകുപ്പിനെ നയിച്ച യൂസുഫ് ബിൻ അലവി ബിൻ അബ്ദുല്ല പടിയിറങ്ങി.ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരീഖ് അൽ സൈദ് ചൊവ്വാഴ്ച പുറപ്പെടുവിച്ച രാജകീയ ഉത്തരവ് പ്രകാരം സയ്യിദ് ബദ്ർ ബിൻ ഹമദ് അൽ ബുസൈദിയാണ് പുതിയ വിദേശകാര്യ മന്ത്രി.
നിരവധി അന്താരാഷ്ട്ര പ്രശ്നങ്ങളിൽ ഒമാൻ ഭരണാധികാരികളുടെ വലംകൈയായി പ്രവർത്തിച്ച് ഒമാന് മികച്ച നയതന്ത്ര രാജ്യമെന്ന ഖ്യാതി നേടിക്കൊടുക്കുന്നതിൽ സുപ്രധാന പങ്കുവഹിച്ച വിദേശകാര്യ മന്ത്രിയാണ് യൂസുഫ് ബിൻ അലവി. മുൻ ഭരണാധികാരി സുൽത്താൻ ഖാബൂസ് ബിൻ സഇൗദി െൻറ ഭരണകാലത്ത് അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധ പിടിച്ചുപറ്റിയ നിരവധി നീക്കങ്ങളിൽ സുൽത്താ െൻറ വലംകൈയായി പ്രവർത്തിച്ചിരുന്നത് യൂസുഫ് ബിൻ അലവിയായിരുന്നു.
ഇറാൻ ആണവ പ്രശ്നം തുടങ്ങി ഒേട്ടറെ സുപ്രധാന സംഭവങ്ങൾ ഇതിൽ ഉൾപ്പെടും. ദുരന്തങ്ങൾ വിതച്ച് അറബ് ലോകത്ത് നീറിപ്പുകയുന്ന യമൻ യുദ്ധം പരിഹരിക്കാൻ ഒമാൻ ഇടപെട്ട് ഒേട്ടറെ നീക്കങ്ങൾ നടത്തിയിരുന്നു. യൂസുഫ് ബിൻ അലവിയാണ് ഇതിന് ചുക്കാൻ പിടിച്ചിരുന്നത്.
എല്ലാ അന്താരാഷ്ട്ര പ്രശ്നങ്ങളിലും സ്വന്തമായ നിലപാടുകളെടുത്ത രാജ്യമാണ് ഒമാൻ. യമൻ, സിറിയൻ പ്രശ്നങ്ങളടക്കം മേഖലയെ കലുഷിതമാക്കുന്ന വിഷയങ്ങളിലെല്ലാം നിഷ്പക്ഷനിലപാടാണ് ഒമാൻ സ്വീകരിച്ചത്.
അതിനാൽ പല േലാകരാജ്യങ്ങളും ഒമാ െൻറ നിലപാടുകൾ ഉറ്റുേനാക്കിയിരുന്നു. പല വിഷയങ്ങളിലും ലോകത്തിനുതന്നെ സ്വീകാര്യമായ നിലപാടെടുക്കാനും അത് നടപ്പാക്കാനും കഴിഞ്ഞതിൽ യൂസുഫ് ബിൻ അലവിക്ക് സുപ്രധാന പങ്കാളിത്തം തന്നെയുണ്ട്. ഫലസ്തീൻ-ഇസ്രായേൽ പ്രശ്നം പരിഹരിക്കുന്നതിന് പുതിയ വഴികൾ േതടുന്നതിനിടയിലാണ് അലവി പടിയിറങ്ങുന്നത്. ഇസ്രായേൽ-ഫലസ്തീൻ രാഷ്ട്രത്തലവന്മാരെ ഒന്നിപ്പിക്കാൻ നിരവധി ശ്രമങ്ങളും ഒമാ െൻറ ഭാഗത്തുനിന്നുണ്ടായിരുന്നു.
ഫലസ്തീൻ-ഇസ്രായേൽ പ്രശ്നപരിഹാരം ലക്ഷ്യമിട്ട് സുൽത്താെൻറ സന്ദേശവുമായി അലവി വിവിധ അറബ് രാഷ്ട്രങ്ങൾ സന്ദർശിച്ച് രാഷ്ട്രനേതാക്കളുമായി ചർച്ച നടത്തിയിരുന്നു. 1970ലാണ് അലവി നയതന്ത്ര വിഭാഗത്തിൽ േസവനമനുഷ്ഠിക്കാൻ തുടങ്ങിയത്. 1972ൽ വിദേശകാര്യ മന്ത്രാലയത്തിൽ സെക്കൻഡ് സെക്രട്ടറിയായി സ്ഥാനക്കയറ്റം ലഭിച്ചു. കൈറോ, ബൈറൂത് എന്നിവിടങ്ങളിലെ ഒമാൻ നയതന്ത്ര കാര്യാലയത്തിലാണ് അദ്ദേഹം സേവനമാരംഭിച്ചത്.
1973ൽ അദ്ദേഹം ലബനാനിലെ ഒമാൻ അംബാസഡറായി നിയമിക്കപ്പെട്ടു. 1974ൽ വിദേശകാര്യ മന്ത്രാലയത്തിൽ അണ്ടർ സെക്രട്ടറിയായി ചുമതലയേറ്റു. 1982ൽ വിദേശകാര്യ മന്ത്രാലയത്തിൽ സഹമന്ത്രിയായി ചുമതലയേറ്റു. 1997 മുതലാണ് വിദേശകാര്യത്തിെൻറ ചുമതലയുള്ള മന്ത്രിയായി അധികാരമേൽക്കുന്നത്. 2020 ആഗസ്റ്റ് 18 വരെ ഇൗ ചുമതല നിർവഹിച്ചു. പുതിയ വിദേശകാര്യ മന്ത്രിയായ സയ്യിദ് ബദ്ർ ബിൻ ഹമദ് അൽ ബുസൈദി വിദേശകാര്യ മന്ത്രാലയത്തിൽ സെക്രട്ടറി ജനറലായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.