ദോഹ: അധികാര ദുർവിനിയോഗത്തിനും പൊതുപണം നശിപ്പിക്കലും തുടങ്ങി കുറ്റകൃത്യങ്ങളുടെ പേരിൽ ജനറൽ ഡയറക്ട്രേറ്റ് ഓഫ് പാസ്പോർട്ടിലെ ജീവനക്കാർ അറസ്റ്റിൽ. ആഭ്യന്തര മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. ഇവർക്കെതിരായ ആരോപണങ്ങൾ സംബന്ധിച്ച അന്വേഷണത്തിനൊടുവിൽ ആവശ്യമായ തെളിവുകൾ ശേഖരിച്ച ശേഷമാണ് പ്രതികളെ കസ്റ്റഡിയിലെടുത്തതെന്നും തുടർ നടപടികൾക്കായി പ്രോസിക്യൂഷന് കൈമാറിയതായും ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
2004 ലെ 11 ാം നമ്പർ നിയമം ആർട്ടിക്കിൾ 148 പ്രകാരമാണ് കുറ്റക്കാർക്കെതിരെ നടപടി സ്വീകരിച്ചത്. പൊതുമുതൽ അപഹരിക്കുകയോ മറ്റേതെങ്കിലും തരത്തിൽ അധികാര ദുർവിനിയോഗം നടത്തുകയോ ചെയ്തതായി കണ്ടെത്തിയാൽ കുറഞ്ഞത് അഞ്ച് വർഷവും പരമാവധി പത്ത് വർഷം വരെയും തടവ് ശിക്ഷ ലഭിക്കുമെന്നാണ് നിയമം. മറ്റു ചില അഴിമതിക്കേസുകളിൽ ഏഴ് വർഷം മുതൽ 15 വർഷം വരെ തടവു ശിക്ഷയും ലഭിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.