നിരോ ധിത ലഹരി ഗുളികകൾ പിടികൂടി

ദോഹ: നിരോധിത ലഹരി ഗുളികകൾ കടത്താനുള്ള ശ്രമം കസ്റ്റംസ് അധികൃതർ തടഞ്ഞു. അതിർത്തിയായ അബൂസംറയിൽ നടത്തിയ പരിശോധനയിലാണ് കണ്ടെത്തിയത്.

കാറിന്റെ സ്‍പെയർപാർട്സിനുള്ളിൽ ഒളിപ്പിച്ച് കടത്താനായിരുന്നു ശ്രമം. നിരോധിക്കപ്പെട്ട പ്രെഗാബലിന്റെ എട്ടു ഗുളികകൾ, കാപ്റ്റാഗണിന്റെ 10 പിൽസ് എന്നിവയാണ് പിടികൂടിയത്. ഇവ ബന്ധപ്പെട്ട അധികൃതർക്ക് കൈമാറി.

നിരോധിത വസ്തുക്കൾ രാജ്യത്തേക്ക് കടത്തുന്നതിനെതിരെ കസ്റ്റംസ് അധികൃതർ നിരന്തരം മുന്നറിയിപ്പ് നൽകുന്നുണ്ട്. രാജ്യത്തെ കസ്റ്റംസ് ഉദ്യോഗസ്ഥർക്ക് വികസിത സംവിധാനങ്ങളും യാത്രക്കാരുടെ ശരീരഭാഷ വായിക്കാനും കള്ളക്കടത്തുകാരുടെ പുതിയ രീതികളെക്കുറിച്ച് ബോധവാന്മാരാകാനുമുള്ള തുടർച്ചയായ പരിശീലനവും ഉൾപ്പെടെ എല്ലാ പിന്തുണയും അധികൃതർ നൽകിവരുന്നു.

Tags:    
News Summary - aresst with drugs

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.