ദോഹ: സാമൂഹികഘടനയെ തകർക്കാനും അസന്തുലിതത്വം സൃഷ്ടിക്കാനും കാരണമാവുന്ന ജെൻഡർ ന്യൂട്രാലിറ്റി പാഠ്യപദ്ധതി കടത്തിക്കൊണ്ടുവരാനുള്ള പ്രവർത്തനങ്ങളിൽനിന്ന് സർക്കാർ പിന്തിരിയണമെന്ന് ഇസ്ലാഹി സെന്റർ സമ്പൂർണ കൺവെൻഷൻ ആവശ്യപ്പെട്ടു.
സമൂഹത്തിന്റെ എതിർവർഗ ലൈംഗിക സ്വാഭാവികതയെ തകർത്തുകൊണ്ട് ലൈംഗിക അരാജകത്വം സൃഷ്ടിക്കാനുതകുന്നതാണ് പാഠ്യപദ്ധതി പരിഷ്കാരങ്ങൾ. കെട്ടുറപ്പുള്ള കുടുംബവ്യവസ്ഥയെ തകർക്കാനും ലജ്ജാരഹിതമായ തലമുറയെ സൃഷ്ടിക്കാനും ധാർമികത, സദാചാരം, മൂല്യം തുടങ്ങിയ പവിത്രമായ പദങ്ങൾപോലും അശ്ലീലമായി പരിഗണിക്കപ്പെടുന്ന ബോധമണ്ഡലം രൂപപ്പെടുത്തുന്നതുമാണ് പുതിയ രീതി -ഇസ്ലാഹി സെന്റർ അഭിപ്രായപ്പെട്ടു.
കൺവെൻഷനിൽ പ്രസിഡന്റ് കെ.എൻ. സുലൈമാൻ മദനി അധ്യക്ഷത വഹിച്ചു. അലി ചാലിക്കര, അശ്ഹദ് ഫൈസി, ഉമർ ഫാറൂഖ്, അബ്ദുൽ ലത്തീഫ് നല്ലളം, അസ്ലം മാഹി, ഷമീം കൊയിലാണ്ടി, മുജീബ് മദനി, ഡോ. അബ്ദുൽ അസീസ് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.