ഫാൽക്കൺ പ്രദർശനം ഇന്ന് സമാപിക്കും

ദോഹ: നാലു ദിവസം പിന്നിട്ട കതാറ സ്ഹൈൽ അന്താരാഷ്ട്ര ഫാൽക്കൺ പ്രദർശനത്തിന് ശനിയാഴ്ച സമാപനം. ഖത്തർ ഉൾപ്പെടെ 19 രാജ്യങ്ങളിലെ 190ഓളം കമ്പനികളുടെ പങ്കാളിത്തംകൊണ്ട് ശ്രദ്ധേയമായ പ്രദർശനത്തിൽ വൻ തിരക്കാണ് കഴിഞ്ഞ ദിവസങ്ങളിൽ അനുഭവപ്പെട്ടത്. വിവിധ രാജ്യങ്ങളുടെ നയതന്ത്ര പ്രതിനിധികൾ, പ്രമുഖ വ്യക്തികൾ ഉൾപ്പെടെ സന്ദർശകരായെത്തി. ഫാൽക്കൺ പക്ഷികളുടെ ലേലം മുതൽ, വേട്ടക്കുള്ള ഉപകരണങ്ങൾ, വാഹനങ്ങൾ, ഫാൽക്കൺ സംരക്ഷണത്തിനുള്ള സംവിധാനങ്ങൾ, കലാപ്രദർശനങ്ങൾ എന്നിവയും ഉൾപ്പെടുന്നതാണ് പ്രശസ്തമായ ഫാൽക്കൺ മേള.

ഖത്തർ പരിസ്ഥിതി കാലാവസ്ഥ വ്യതിയാന മന്ത്രി ഡോ. ഫലഹ് ബിൻ നാസർ ബിൻ അഹ്മദ് ബിൻ അലി ആൽഥാനി കഴിഞ്ഞ ദിവസം പ്രദർശന വേദി സന്ദർശിച്ചു. ഓരോ വർഷവും കൂടുതൽ കമ്പനികളുടെ പങ്കാളിത്തവും വിപുലമായ സംവിധാനങ്ങളുമായി വികസിക്കുന്ന ഫെസ്റ്റ് കൂടുതൽ ശ്രദ്ധേയമായി മാറുന്നതായി അദ്ദേഹം പറഞ്ഞു.

Tags:    
News Summary - The Falcon exhibition will conclude today

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.