ദമ്മാം: കിഴക്കൻ പ്രവിശ്യയിൽ ഹുഫൂഫിലെ ആദ്യത്തെ സ്കൂളായ അൽഅമീറിയ വിദ്യാഭ്യാസ രംഗത്ത് വിപ്ലവങ്ങൾ സൃഷ്ടിച്ച സൗദി അറേബ്യയുടെ അഭിമാനസ്തംഭങ്ങളിലൊന്നാണ്. പൈതൃകകെട്ടിടം എന്നനിലയിലും സൗദി ടൂറിസം ഭൂപടത്തിൽ ഇടംപിടിച്ച സ്കൂൾ എന്നനിലക്കും ഏറെ പ്രാധാന്യമുണ്ട്. 1937ലാണ് സ്കൂൾ നിർമിച്ചതെങ്കിലും ഔദ്യോഗികമായി വിദ്യാഭ്യാസ പ്രവർത്തനം അതിൽ ആരംഭിക്കുന്നത് 1941ലാണ്. കിങ് അബ്ദുൽ അസീസ് ബിൻ അബ്ദുറഹ്മാൻ അൽസഉൗദിെൻറ െഎതിഹാസിക സന്ദർശനമാണ് സ്കൂൾ യഥാർഥ്യമാകാൻ കാരണം. കിഴക്കൻ പ്രവിശ്യയുടെ വിദ്യാഭ്യാസ പുരോഗതി ലക്ഷ്യംവെച്ച് തുടങ്ങിയ സ്കൂൾ രാജ്യത്തുടനീളം മികച്ച വ്യക്തിത്വങ്ങളെ സംഭാവന ചെയ്തു. സൗദി രാജകുടുംബത്തിലുള്ളവരും അറിയപ്പെടുന്ന എഴുത്തുകാരും മന്ത്രിമാരും തുടങ്ങി വിവിധ രംഗങ്ങളിൽ തലപ്പത്തുനിന്ന് തിളങ്ങിയ പലരും ഈ സ്കൂളിൽനിന്ന് ആദ്യാക്ഷരം കുറിച്ചവരായിരുന്നു. മക്ക ഗവർണർ അമീർ ഖാലിദ് അൽഫൈസൽ, മുൻ പെട്രോളിയം മന്ത്രി അബ്ദുല്ല അൽനുഐമി, തൊഴിൽ മന്ത്രിയായിരുന്ന ഗാസി അൽഗൊസൈബി എന്നിവർ ചില ഉദാഹരണങ്ങൾ മാത്രം. അടുത്ത കാലത്താണ് സ്കൂൾ പുതുക്കിപ്പണിതത്. പുതുക്കിപ്പണിയുമ്പോഴും പഴമ നഷ്ടപ്പെടാതിരിക്കാൻ പരമാവധി ശ്രമിച്ചിട്ടുണ്ട്. അറബ് -ഇസ്ലാമിക് വാസ്തുവിദ്യശൈലിയിൽ നിർമിച്ച കെട്ടിടം കാഴ്ചയിൽ വലിയ ആകർഷണത്വം നിറഞ്ഞതാണ്. കല്ലും ചളിയുംകൊണ്ടാണ് നിർമാണം. വലിയ നടുമുറ്റമുണ്ട്.
ഇരുനിലകളുള്ള കെട്ടിടത്തിെൻറ മേൽക്കൂര മരങ്ങൾകൊണ്ടാണ് നിർമിച്ചിരിക്കുന്നത്. കെട്ടിടത്തിെൻറ ഇരുഭാഗത്തും കോണിപ്പടികളുണ്ട്. അൽഅഹ്സയിലെ പ്രശസ്തമായ ഖൈസരിയ മാർക്കറ്റ്, മാംസ മാർക്കറ്റ്, കസബിയ മാർക്കറ്റ്, ഗോൾഡ് മാർക്കറ്റ്, പച്ചക്കറി മാർക്കറ്റ് എന്നിവയൊക്കെയും ഇതിനോട് ചേർന്നാണ് നിലകൊള്ളുന്നത്. ഹിജ്റ 1434 മുതൽ ‘സാംസ്കാരിക ഭവനം’, ‘പൈതൃക ഭവനം’ എന്ന പേരുകളിൽ അറിയപ്പെടുന്നു. ഇപ്പോൾ സ്കൂളായി പ്രവർത്തിക്കുന്നില്ലെങ്കിലും അറിവ് പകരലിെൻറ പഴയകാല പ്രതാപക്കാഴ്ചകൾ ബാക്കിവെച്ച് സാംസ്കാരിക ഭവനം ഇന്നും വിളങ്ങി നിൽക്കുകയാണ്. 1980 മുതൽ ഇവിടെ മ്യൂസിയം, വിദ്യാഭ്യാസ ചരിത്രപ്രദർശനം, പരിപാടികൾ നടത്താനുള്ള ഹാളുകൾ, െട്രയിനിങ് സെൻറർ എന്നിവയായി പ്രവർത്തിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.