ഐ.സി.എഫ് ഹാഇൽ സെൻട്രൽ വെൽഫെയർ സമിതി സംഘടിപ്പിച്ച ലഹരി വിരുദ്ധ ബോധവത്കരണ ജനകീയ സദസ്സ്
ഹാഇൽ: ഐ.സി.എഫ് ഹാഇൽ സെൻട്രൽ വെൽഫെയർ സമിതി നേതൃത്വത്തിൽ ലഹരി വിരുദ്ധ ബോധവത്കരണം സംഘടിപ്പിച്ചു. പ്രവാസികൾക്കിടയിൽ ലഹരി ഉപയോഗവും വിതരണവും വ്യാപകമാകുന്നതായും മലയാളികളുൾപ്പെടെയുള്ള നിരവധി വിദേശികളാണ് ദിനംപ്രതി പിടിക്കപ്പെടുന്നതെന്നും പരിപാടിയിൽ സംസാരിച്ചവർ പറഞ്ഞു. താൽക്കാലിക സുഖവും പെട്ടെന്ന് പണം സമ്പാദിക്കാനുള്ള വഴികളും തേടിയാണ് പല പ്രവാസികളും പെട്ടുപോകുന്നത്.
ഈ അടുത്തു വരുന്ന വാർത്തകളിലെല്ലാം സൗദിയിലെ വിവിധ സ്ഥലങ്ങളിലെ പരിശോധനകളിൽ മയക്കുമരുന്ന് കൈവശം വെച്ചതിനും നിരോധിത ഗുളികകൾ സുക്ഷിച്ചതിനും വ്യാജ ലഹരി വസ്തുക്കൾ വിതരണം ചെയ്തതിനും ഉൾപ്പെടെ കുറ്റകൃത്യങ്ങൾക്ക് നിരവധിപേരാണ് പിടിക്കപ്പെടുന്നത്.
മോഹന വാഗ്ദാനങ്ങൾ നൽകി സാധാരണക്കാരായ പ്രവാസികളെ ചതിയിൽപെടുത്തുന്ന സ്വർണകള്ളക്കടത്ത് സംഘത്തെയും കരുതിയിരിക്കണമെന്നും ജനകീയ സദസ്സ് ഓർമപ്പെടുത്തി. പരിപാടി മദീന പ്രൊവിൻസ് പ്രതിനിധി അബ്ദുൽ ഹമീദ് സഖാഫി കാടാച്ചിറ ഉദ്ഘാടനം ചെയ്തു.
ഇസ്മാഈൽ സഅദി പാറപ്പള്ളി പ്രാർഥന നിർവഹിച്ചു. സെൻട്രൽ പ്രസിഡൻറ് ബഷീർ സഅദി കിന്നിംഗാർ അധ്യക്ഷത വഹിച്ചു. അഫ്സൽ കായംകുളം ആമുഖഭാഷണം നടത്തി. ലഹരി വിരുദ്ധ കാമ്പയിന്റെ ഭാഗമായി ലഘുലേഖ വിതരണം, റൂം സന്ദർശനം, ബോധവത്കരണ ക്ലാസുകൾ തുടങ്ങിയ പദ്ധതികൾ ഐ.സി.എഫ് നേതൃത്വത്തിൽ നടക്കുമെന്ന് ആമുഖ പ്രഭാഷണത്തിൽ പറഞ്ഞു.
മുനീർ സഖാഫി വെണ്ണക്കോട് മുഖ്യപ്രഭാഷണം നടത്തി. ചാൻസ അബ്ദുറഹ്മാൻ, സിദ്ദീഖ് ശൈഖ്, ഖൈദർ അലി പാലക്കാട്, മനോജ് സിറ്റി ഫ്ലവർ, റോയ് തോമസ്, അജ്മൽ അൽ അബീർ, അബ്ദുൽ റഷീദ്, ബഷീർ നെല്ലളം, യൂനുസ് ആറളം, റഷിഖ് വിളയൂർ എന്നിവർ സംസാരിച്ചു. വെൽഫെയർ സമിതി അംഗങ്ങളായ നാഫൽ പറക്കുന്ന് സ്വാഗതവും ബാസിത് മുക്കം നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.