അബ്ദുൾറഹ്മാൻ കൂട്ടിൽ റിയാദിലെ സാമൂഹിക പ്രവർത്തകർക്കൊപ്പം

അജ്ഞാത സംഘം ക്രിമിനല്‍ കേസില്‍ കുടുക്കിയ മലയാളിക്ക് ഒടുവില്‍ ആശ്വാസം

റിയാദ്: അജ്ഞാത സംഘം മൊബൈല്‍ നമ്പര്‍ ഉപയോഗിച്ച് നടത്തിയ സാമ്പത്തിക തട്ടിപ്പിനെ തുടര്‍ന്ന് ക്രിമിനല്‍ കേസില്‍ കുടുങ്ങിയ മലയാളിക്ക് ഒടുവില്‍ ആശ്വാസം. എട്ടു മാസം നീണ്ട അലച്ചിലിനൊടുവില്‍ ഇഖാമ പുതുക്കാന്‍ സാധിച്ച സന്തോഷത്തിലാണ് മലപ്പുറം മങ്കട കൂട്ടില്‍ സ്വദേശി അബ്ദുറഹ്മാന്‍. ഇഖാമ പുതുക്കാന്‍ ശ്രമിച്ചപ്പോഴാണ് ഇദ്ദേഹത്തി‍െൻറ പേരില്‍ ക്രിമിനല്‍ കേസുള്ളതിനാല്‍ ബ്ലോക്ക് ചെയ്തതായി കണ്ടെത്തിയത്. ജിദ്ദയിലെ പൊലീസ് സ്‌റ്റേഷനില്‍ ഹാജരായപ്പോള്‍ റിയാദിലാണ് കേസെന്ന് മനസ്സിലാക്കി അങ്ങോട്ട് പോകുകയായിരുന്നു.

റിയാദിലെ സാമൂഹിക പ്രവര്‍ത്തകൻ റാഫി പാങ്ങോട് പൊലീസ് സ്‌റ്റേഷനുമായി ബന്ധപ്പെട്ടപ്പോഴാണ് അബ്ദുറഹ്മാ‍െൻറ പേരിലുള്ള മൊബൈല്‍ നമ്പര്‍ ഉപയോഗിച്ച് സാമ്പത്തിക തട്ടിപ്പുകള്‍ നടത്തിയതായി അറിഞ്ഞത്.കമ്പനിയുടെ ലെറ്റര്‍ ഹാജരാക്കണമെന്ന ഉപാധിയോടെ ജിദ്ദയിലേക്ക് പോകാൻ അനുവദിച്ചു. എന്നാല്‍ കമ്പനിയുടെ ഭാഗത്തുനിന്ന് അനുകൂല നടപടിയില്ലാത്തതിനെ തുടര്‍ന്ന് കേസ് നീണ്ടു. ഇതോടെ ഇഖാമ പുതുക്കാനാകാതെ അബ്ദുറഹ്മാന്‍ ദുരിതത്തിലായി.

ഒടുവിൽ എംബസി ഇടപെട്ടതിനെ തുടര്‍ന്നാണ് രണ്ടു വര്‍ഷമായി ജിദ്ദയില്‍ ജോലി ചെയ്യുന്നതായി വിരലടയാളം അടക്കമുള്ള റിപ്പോര്‍ട്ട് നല്‍കാന്‍ കമ്പനി തയാറായത്. പിന്നീട് എംബിസിയുടെ അനുമതിപത്രത്തോടെ കെ.എം.സി.സി നേതാവ് സിദ്ദീഖ് തുവ്വൂർ റിയാദിലെ ഖാലിദിയ്യ പൊലീസ് സ്റ്റേഷനിലെത്തി കാപ്റ്റനെ വിവരം ധരിപ്പിച്ചു.

അബ്ദുറഹ്മാൻ ഈ കാലയളവിൽ റിയാദിലേക്ക് വന്നിട്ടില്ലെന്നുള്ളതിന് കമ്പനി ഇലക്ട്രോണിക് ടൈം ഷീറ്റും സിം കാർഡും കമ്പനിയുടെ റിപ്പോർട്ടും മറ്റു രേഖകളും ഹാജരാക്കി നിരപരാധിത്വം ബോധ്യപ്പെടുത്തി. ഇതി‍െൻറ അടിസ്ഥാനത്തിൽ അദ്ദേഹത്തി‍െൻറ പേരിലുള്ള കേസും യാത്ര വിലക്കും നീക്കാൻ പൊലീസ് തയാറായി.

റിയാദിലെ വക്കീൽ ഹാജരായി ജാമ്യം നിന്നതോടെ കേസിന് അവസാനമായി. പ്രവാസി സാംസ്‌കാരി വേദി പ്രവര്‍ത്തകരായ നിഹ്മത്തുല്ല, ശിഹാബ് കുണ്ടൂർ, ഫൈസൽ കൊല്ലം, അമീർ കുറ്റ ്യാടി എന്നിവരും സഹായത്തിന് രംഗത്തുണ്ടായിരുന്നു.

പ്രവാസികളുടെ രഹസ്യ വിവരങ്ങള്‍ ചോര്‍ത്തി ഉപയോഗിക്കുന്നുണ്ടെന്ന് കേട്ടിട്ടുണ്ടെങ്കിലും അത് ശരിയാണെന്നാണ് സ്വന്തം അനുഭവത്തിലൂടെ ബോധ്യമായതെന്ന് അബ്ദുറഹ്മാന്‍ പറഞ്ഞു. അബ്ദുറഹ്മാ‍െൻറ പേരിലെടുത്ത മൊബൈൽ നമ്പറാണ് തട്ടിപ്പിന് ഉപയോഗിച്ചത്. ഈ നമ്പര്‍ ഉപയോഗിച്ച് ഒരു യമനിയുടെ ബാങ്ക് അക്കൗണ്ടില്‍നിന്ന് പതിനായിരത്തിലേറെ റിയാല്‍ ട്രാന്‍സ്ഫര്‍ ചെയ്തതാണ് കേസി‍െൻറ തുടക്കം. ഈ നമ്പര്‍ വേറെയും സാമ്പത്തിക തട്ടിപ്പുകള്‍ക്ക് ഉപയോഗിച്ചതായി തുടര്‍ന്നുള്ള അന്വേഷണത്തില്‍ കണ്ടെത്തി.

തനിക്ക് രണ്ട് മൊബൈല്‍ നമ്പറാണ് ഉണ്ടായിരുന്നതെന്നും ഇത്തരമൊരു നമ്പര്‍ താന്‍ കണ്ടിട്ടില്ലെന്നും അബ്ദുറഹ്മാന്‍ പറഞ്ഞു. ഈ നമ്പര്‍ റദ്ദാക്കിയതായി സര്‍ട്ടിഫിക്കറ്റ് ഹാജരാക്കാന്‍ പൊലീസ് ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് മൊബൈൽ കമ്പനിയുടെ ഓഫീസില്‍ ചെന്നപ്പോള്‍ ഈ നമ്പര്‍ ഇപ്പോള്‍ ഒരു സുഡാനിയാണ് ഉപയോഗിക്കുന്നതെന്നാണ് അറിഞ്ഞത്. യഥാര്‍ഥ പ്രതിയല്ലെന്ന് ബോധ്യപ്പെട്ടതിനെ തുടര്‍ന്നാണ് രണ്ട് മാസം റിയാദില്‍ കഴിഞ്ഞ തന്നെ പൊലീസ് കേസില്‍ നിന്നും ഒഴിവാക്കിയതെന്ന് അബ്ദുറഹ്മാന്‍ പറഞ്ഞു. സ്വകാര്യ വിവരങ്ങള്‍ കൈവിട്ടു പോകാതെ സൂക്ഷിക്കണമെന്നാണ് ഇദ്ദേഹത്തിന് പ്രവാസി മലയാളി സമൂഹത്തോട് പറയാനുള്ളത്.

സമ്മാനമടിച്ചുവെന്നും എ.ടി.എം കാർഡ് പുതുക്കണമെന്നും ആവശ്യപ്പെട്ട് ഇപ്പോഴും തട്ടിപ്പ് സംഘങ്ങള്‍ എസ്.എം.എസുകള്‍ അയക്കുന്നുണ്ട്. അന്യരുടെ പേരില്‍ സംഘടിപ്പിക്കുന്ന നമ്പറുകളാണ് ഇതിനായി ഉപയോഗിക്കുന്നത്. സിം കാർഡുകള്‍ ഇപ്പോള്‍ അബ്ശിറുമായി ബന്ധിപ്പിക്കുന്നുണ്ടെങ്കിലും സ്വന്തം പേരില്‍ എത്ര നമ്പറുണ്ടെന്ന് എല്ലാവരും പരിശോധിക്കണമെന്ന് സാമൂഹിക പ്രവർത്തകന്‍ കൂടിയായ അബ്ദുറഹ്മാന്‍ പറഞ്ഞു.

ഒരു തരത്തിലും ഇഖാമ പുതുക്കാനാവില്ലെന്നും നാട്ടിലേക്ക് മടങ്ങേണ്ടി വരുമെന്നും ആലോചിച്ചിരിക്കുമ്പോഴാണ് സുഹൃത്തുക്കളുടേയും ബന്ധുക്കളുടേയും പ്രാർഥനയുടെ ഫലമായി തനിക്ക് ആശ്വാസം ലഭിച്ചിരിക്കുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

Tags:    
News Summary - An unidentified group has finally caught the breath of a Malayalee caught in a criminal case.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.