ജിദ്ദ: കർഫ്യൂ പിടിയിലമർന്ന് ജിദ്ദ നഗരം വീണ്ടും വിജനമായി. കോവിഡ് ബാധ കൂടുതൽ റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് ശനിയാഴ്ച മുതലാണ് നേരത്തേ പ്രഖ്യാപിച്ച കർഫ്യൂ ഇളവുകൾ ഒഴിവാക്കി ജിദ്ദ നഗരത്തിൽ ആരോഗ്യ സുരക്ഷ മുൻകരുതൽ നടപടികൾ ആഭ്യന്തര മന്ത്രാലയം കടുപ്പിച്ചിരിക്കുന്നത്. ഇതുസംബന്ധിച്ച പ്രഖ്യാപനം വെള്ളിയാഴ്ച വൈകീട്ടാണ് ഉണ്ടായത്. ഇതോടെ ഉച്ചക്കുശേഷം മൂന്നു മുതൽ പുലർച്ച ആറുവരെ ജിദ്ദ നഗരം പൂർണമായും വീണ്ടും വിജനമായിരിക്കുകയാണ്. കടകളും സ്ഥാപനങ്ങളും ഒാഫിസുകളും തുറന്നു ജനജീവിതം സാധാരണ നിലയിലേക്ക് തിരിച്ചുവന്നു കൊണ്ടിരിക്കുന്നതിനിടയിലാണ് വീണ്ടും കർഫ്യൂവിെൻറ പിടിയിലമർന്നിരിക്കുന്നത്. കോവിഡ് സ്ഥിതിഗതികൾ വിലയിരുത്തുന്ന ആരോഗ്യ വകുപ്പിെൻറ ശിപാർശയുടെ അടിസ്ഥാനത്തിലാണ് കർഫ്യൂ ഇളവ് പിൻവലിച്ച് 15 ദിവസത്തേക്ക് ജിദ്ദയിൽ നിയന്ത്രണമേർപ്പെടുത്തിയിരിക്കുന്നത്. കർഫ്യൂ ഇളവുകൾ നേരത്തേ പ്രഖ്യാപിച്ചപ്പോൾ തന്നെ തീരുമാനം ഇടക്കിടെ പുനഃപരിശോധിക്കുമെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കിയിരുന്നു. അതോടൊപ്പം ജനങ്ങൾ ആരോഗ്യ മുൻകരുതൽ പാലിച്ചില്ലെങ്കിൽ സ്ഥിതിഗതികൾ ഗുരുതരമാകുമെന്നും വീണ്ടു പഴയ നിയന്ത്രണങ്ങളിലേക്ക് തിരിച്ചുപോകേണ്ടിവരുമെന്നും ആരോഗ്യ മന്ത്രിയും കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. കർഫ്യൂ ഇളവ് നീക്കം ചെയ്തതോടെ ശനിയാഴ്ച മുതൽ ജിദ്ദ മേഖലയിലെ പൊതുമേഖല സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് അവധിയാണ്. കടകളും സ്വകാര്യ സ്ഥാപനങ്ങളും ഉച്ചക്കുശേഷം മൂന്നുവരെ പ്രവർത്തിച്ചു. പള്ളികളിൽ ജമാഅത്ത് നമസ്കാരങ്ങൾ നിർത്തിവെച്ചു. മൂന്നുമണി ആയപ്പോഴേക്കും റോഡുകളും തെരുവുകളും പൊതുസ്ഥലങ്ങളും വിജനമായി. കർഫ്യൂ തീരുമാനം നടപ്പാക്കുന്നതിനും നിയമലംഘനം നിരീക്ഷിക്കുന്നതിനും വിവിധ റോഡുകളിൽ സുരക്ഷ ഉദ്യോഗസ്ഥർമാർ നിലയുറപ്പിച്ചു. എന്നാൽ, നേരത്തേ കർഫ്യൂ വേളയിൽ ഇളവ് നൽകിയ സ്ഥാപനങ്ങൾക്ക് പ്രവർത്തനാനുമതിയുണ്ട്. ആരോഗ്യ നിർദേശങ്ങൾ പാലിച്ച് മരുന്ന്, ഭക്ഷണം പോലുള്ളവ ഡോർ ഡെലിവറി സംവിധാനത്തിൽ വീടുകളിലെത്തിക്കാനുള്ള അടിയന്തര സേവന സംവിധാനങ്ങൾക്കും അനുമതി നൽകിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.