മുഖ്യമന്ത്രി മാപ്പ് പറയണം -കോട്ടക്കൽ കെ.എം.സി.സി

റിയാദ്: മാനവികതക്കും മതസൗഹാർദത്തിനും രാജ്യത്തിന് മാതൃകയായ മലപ്പുറം ജില്ലയെ ആക്ഷേപിച്ച് ‘ദ ഹിന്ദു’ ദിനപത്രത്തിന് നൽകിയ അഭിമുഖം വസ്തുത വിരുദ്ധമായതിനാൽ മുഖ്യമന്ത്രി പിണറായി വിജയൻ മാപ്പ് പറയണമെന്ന് റിയാദ് കെ.എം.സി.സി കോട്ടക്കൽ മണ്ഡലം യോഗം ആവശ്യപ്പെട്ടു. സംസ്ഥാന ആഭ്യന്തര വകുപ്പ് പൂർണമായും സംഘ്പരിവാർ നിയന്ത്രണത്തിലായതിനാൽ പിണറായി വിജയൻ ആഭ്യന്തര വകുപ്പ് ഒഴിയണമെന്നും യോഗം ആവശ്യപ്പെട്ടു.

സംഘടന ശാക്തീകരണം ലക്ഷ്യമിട്ട് ആറ് മാസത്തെ കാമ്പയിന് (സ്ട്രോങ്ങ് സിക്സ് മോസ്-2024) യോഗം രൂപരേഖ തയാറാക്കി. ഇതിന്‍റെ ഭാഗമായി കോട്ടക്കൽ മണ്ഡലത്തിലെ പ്രവർത്തകർക്കുവേണ്ടി വ്യക്തിത്വ വികസനം, കലാകായിക മത്സരങ്ങൾ, ഫാമിലി മീറ്റ് തുടങ്ങിയവ സംഘടിപ്പിക്കും. പരിപാടി നടത്തിപ്പിനായി സബ് കമ്മിറ്റിയെ യോഗം തെരഞ്ഞെടുത്തു. കാമ്പയിൻ ഉദ്ഘാടനം ഈ മാസം നടത്തും. മണ്ഡലം എം.എസ്.എഫ് കമ്മിറ്റിയുമായി സഹകരിച്ച് യു.എ.ബീരാൻ സ്മാരക സ്കോളർഷിപ് പദ്ധതി നടപ്പാക്കാനും യോഗം തീരുമാനിച്ചു.

ബത്ഹയിൽ നടന്ന യോഗം മലപ്പുറം ജില്ല കെ.എം.സി.സി വൈസ് പ്രസിഡന്‍റ് മൊയ്തീൻ കുട്ടി പൊന്മള ഉദ്ഘാനം ചെയ്തു. ആക്ടിങ് പ്രസിഡന്‍റ് മൊയ്തീൻ കുട്ടി പൂവ്വാട് അധ്യക്ഷത വഹിച്ചു. ചെയർമാൻ അബൂബക്കർ സി.കെ പാറ, ജനറൽ സെക്രട്ടറി അഷ്റഫ് പുറമണ്ണൂർ, ട്രഷറർ അബ്ദുൽ ഗഫൂർ കൊന്നക്കാട്ടിൽ, മൊയ്തീൻ കുട്ടി കോട്ടക്കൽ, ഹാഷിം കുറ്റിപ്പുറം, ഫർഹാൻ കാടമ്പുഴ, ഗഫൂർ കൊൽക്കളം, ദിലൈബ് ചാപ്പനങ്ങാടി, നൗഷാദ് കണിയേരി, യൂനുസ് ചെങ്ങോട്ടൂർ, റഷീദ് അത്തിപ്പറ്റ, ഫാറൂഖ് പൊന്മള, മുഹമ്മദ് കല്ലിങ്ങൽ, ഫിറോസ് വളാഞ്ചേരി തുടങ്ങിയവർ സംസാരിച്ചു. ആക്ടിങ് സെക്രട്ടറി ഫൈസൽ എടയൂർ സ്വാഗതവും ഇസ്മാഈൽ പൊന്മള നന്ദിയും പറഞ്ഞു.

Tags:    
News Summary - Chief Minister should Pardon - Kottakal KMCC

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.