ലോകത്തിെൻറ വിവിധ ഭാഗങ്ങളിലുള്ള കുട്ടികൾ മാതൃക െഎക്യരാഷ്ട്ര സഭയുടെ ഭാഗമായി ഒാൺലൈനിൽ ഒത്തുചേർന്നപ്പോൾ
ദമ്മാം: െഎക്യരാഷ്ട്ര സഭയുെട പൊതുജനക്ഷേമ പദ്ധതികളുടെ ബോധവത്കരണം മുൻനിർത്തി വിദ്യാർഥികൾക്ക് സംഘടിപ്പിക്കുന്ന മാതൃകാ െഎക്യരാഷ്ട്ര സഭ ഇത്തവണ സൗദി അറേബ്യ കേന്ദ്രീകരിച്ച് നടന്നു. ലോകത്തിെൻറ വിവിധ ഭാഗങ്ങളിൽനിന്ന് തെരഞ്ഞെടുക്കപ്പെടുന്ന വിദ്യാർഥികളെ പെങ്കടുപ്പിച്ച് നടത്തുന്ന മോഡൽ സഭ ഇത്തവണ കോവിഡ് പശ്ചാത്തലത്തിൽ ഒാൺലൈനായാണ് നടന്നത്.
16ഒാളം രാജ്യങ്ങളിൽനിന്നായി 150ഒാളം കുട്ടികൾ പെങ്കടുത്തു. െഎക്യരാഷ്ട്ര സഭയുടെ യഥാർഥ പ്രവർത്തനരീതിയിൽ ലോകം അഭിമുഖീകരിക്കുന്ന വിവിധ വിഷയങ്ങളാണ് സഭയിൽ വിദ്യാർഥികൾ ചർച്ചചെയ്തത്. െഎക്യരാഷ്ട്ര സഭ ജനറൽ െസക്രട്ടറി, അൻറാണിയോ ഗുട്ടറസും എക്സക്യൂട്ടിവ് ബോർഡ് അംഗങ്ങളും കുട്ടികളുടെ മാതൃകാസഭക്ക് പിന്തുണയും ആശംസകളും നേർന്നു. ആഗോള സമൂഹത്തിലെ പ്രതിനിധികൾ എന്ന നിലയിൽ സമാധാനവും സുരക്ഷിതത്ത്വവും നിലനിർത്താനുള്ള പ്രവർത്തനങ്ങളിൽ അംഗങ്ങൾ മുന്നിട്ടിറങ്ങണമെന്ന് സഭ ആഹ്വാനം ചെയ്തു. സംഘർഷ ബാധിത മേഖലകളിലെ മനുഷ്യക്കടത്ത് എന്ന വിഷയത്തെ അധികരിച്ചായിരുന്നു ആദ്യ ചർച്ച.
ചെർപേഴ്സൻ ആലിയ, ൈവസ് ചെയർമാൻ ജോസഫ് ആൽബിൻ എന്നിവർ ചർച്ചക്ക് നേതൃത്വം നൽകി. തുടർന്ന് യൂറോപ്യൻ യൂനിയൻ രാജ്യങ്ങൾക്ക് ബ്രെക്സിറ്റ് ഉയർത്തുന്ന വെല്ലുവിളികളും പ്രതീക്ഷകളും എന്ന വിഷയെത്ത അടിസ്ഥാനമാക്കി നടന്ന ചർച്ചയിൽ ഷെഹരിയാർ മീസം, മായ അബൂഫായ എന്നിവർ നേതൃത്വം നൽകി. സമാപന സമ്മേളനത്തിൽ െഎക്യരാഷ്ട്ര സഭയുടെ ജനീവ ആസ്ഥാനത്തെ ഉദ്യോഗസ്ഥൻ സമ്രാൻ ഹെദർ, ജെ.ഡബ്ല്യു. മറിയാട്ട്, കരൻ ദിൽഷർ എന്നിവർ മുഖ്യാതിഥികളായിരുന്നു. െഎക്യരാഷ്ട്ര സഭ ജനറൽ െസക്രട്ടറി ആേൻറാണിയോ ഗുട്ടറസ് സ്വന്തം ൈകയൊപ്പോടെ പ്രതിനിധികൾക്ക് അഭിനന്ദന പത്രം നൽകുകയും കുട്ടികളെ അഭിസംബോധന ചെയ്യുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.